2021 ഏപ്രിൽ 29, വ്യാഴാഴ്‌ച

വൈറ്റ് ഓർക്കിഡ്സ്….

 



അടുത്തുള്ള പള്ളിയിലെ മണിമുഴക്കം കേട്ടു നയന വാച്ചിൽ സമയം നോക്കി..

പുലർച്ചെ നാലു കഴിഞ്ഞിരിക്കുന്നു. . രാത്രിയിൽ താൻ ഉറങ്ങിയതേയില്ലേ … ഒരു നെടുവീർപ്പോടെ അവൾ കമ്പിളി കൊണ്ട് തല മൂടി കണ്ണടച്ചു.. ഏഴു മണി ആകണം ബംഗ്ലാവിന്റെ കെയർടേക്കർ രാംദാസ് എത്താൻ. അതുവരെ കണ്ണ് ഇറുക്കി പൂട്ടി അവൾ ഉറങ്ങാൻ ശ്രമിച്ചു.. തൊട്ടടുത്ത് കൂർക്കം വലിച്ചുറങ്ങുന്ന അജയനെ അവൾ അസൂയയോടെ നോക്കിയിട്ട് തിരിഞ്ഞു കിടന്നു.. ഉറക്കം അവളുടെ അയല്പക്കത്തു പോലും വന്നു കടാക്ഷിച്ചില്ല . ..പക്ഷേ എപ്പോഴും കൂട്ടിനു വരുന്ന കുറേ ഓർമ്മകൾ.. പതിവുപോലെ അവർ അവളേ നിരാശപ്പെടുത്തിയില്ല..

നയനയുടെ മാതാപിതാക്കൾ തിരുവനന്തപുരം നഗരത്തിലെ അറിയപ്പെടുന്ന സർജന്മാരായിരുന്നു. ‘അമ്മ മൃദുല മെഡിക്കൽ മിഷനിലെ ചീഫ് ആയിരുന്ന കാലം.. ഡാഡി പ്രകാശ് കുരുവിള തന്റേതായ ചെയിൻ ഓഫ് ക്ലിനിക്‌സ് വികസിപ്പിക്കാൻ പഠിച്ച പണിയെല്ലാം പ്രവർത്തിയിൽ ആക്കാൻ പാട് പെട്ടിരുന്ന ആ കാലം.. ഒറ്റ മകളായ നയന മിക്കവാറും കവടിയാറിലെ ഇരുനില ബംഗ്ലാവിൽ കെയർടേക്കർ മറിയാമ്മയുടെ സംരക്ഷണയിലായിരുന്നു. കർണാടകയിലെ മെഡിക്കൽ കോളേജിൽ പഠിക്കുന്ന സമയത്തു പൊട്ടിവിരിഞ്ഞ പ്രണയം അന്നു രണ്ടുപേരുടെയും വീട്ടിൽ വിസ്ഫോടനം ഉണ്ടാക്കിയെങ്കിലും മൃദുല മേനോനും പ്രകാശ് കുരുവിളയും രജിസ്റ്റർ വിവാഹം ചെയ്ത് തിരുവനന്തപുരം നഗരത്തിൽ കൂടു കെട്ടി. അവർ വളരെയേറെ കാത്തിരുന്നതിനു ശേഷം പിറന്ന മാലാഖയാണ് നയന കുരുവിള. . വിശ്വസ്തയായ മറിയാമ്മ ചേടത്തിയെ ഏൽപ്പിച്ചാണ് മൃദുലയും പ്രകാശും അവരവരുടെ ജോലിക്ക് പോയിരുന്നത്. ഭർത്താവിന്റെ മരണത്തോടെ അയാളുടേ വീട്ടുകാർ ഉപേക്ഷിച്ചതിനു ശേഷം ഒറ്റക്കായിപ്പോയ മറിയാമ്മയെ പ്രകാശ് കുരുവിളയാണ് കണ്ടെത്തി സ്വന്തംവീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. അതിനു ശേഷം ആ വീട്ടിലെ ഒരു അംഗമായിത്തന്നെയാണ് മറിയാമ്മ കഴിഞ്ഞിരുന്നതും.

നയനക്കു പത്തു വയസ്സായപ്പോൾ തന്നെ നൃത്തത്തിൽ അതീവ താല്പര്യയായിരുന്നു. അതിനാൽ പൂജപ്പുരയിൽ പ്രസിദ്ധമായ നൃത്തവിദ്യാലയത്തിൽ അവളെ കൊണ്ട് പോകുന്ന ജോലി അവരുടെ ഡ്രൈവർ സോമന്റേതായിരുന്നു. സ്കൂൾ വിട്ടു വന്നാൽ അല്പസമയം വിശ്രമിച്ച ശേഷം നൃത്തവിദ്യാലയത്തിൽ പോകാൻ ഏറ്റവും ഉത്സാഹം നയനക്കായിരുന്നു. ആദ്യമൊക്കെ മറിയാമ്മയും കൂട്ട് പോകുമായിരുന്നെങ്കിലും പിന്നീട് സോമൻ വിശ്വസ്തനാണെന്നു ഡോക്ടർ ദമ്പതികൾക്ക് തോന്നിയത് കാരണം ആ ജോലി സോമന്റേതു മാത്രമായി മാറി. അങ്ങനെ സോമൻ കുഞ്ഞു നയനേയും കൊണ്ട് പോയിത്തുടങ്ങി .. വഴിയിൽ നിർത്തി നാരങ്ങാമുട്ടായിയും ബോഞ്ചിയും വാങ്ങികൊടുത്തവൻ കുഞ്ഞിനെ സന്തോഷിപ്പിച്ചു. മുട്ടായി നുണഞ്ഞു കാറിൽ പാട്ടു കേട്ടിരുന്ന കുഞ്ഞു നയന അപ്പോൾ സോമൻ എന്ന നാല്പത്തഞ്ചുകാരന്റെ മടിയിലാകും മിക്കവാറും. അവന്റെ തടിച്ച വിരലുകൾ അവളുടെ ലേസ് വച്ച കുഞ്ഞു പാന്റീസിനുള്ളിലും…


ബാല്യത്തിന്റെ നിഷ്കളങ്കതയിൽ നയന സോമന്റെ ആ പ്രവർത്തികൾ മനസ്സിലാക്കിയിരുന്നില്ല.. ഒന്നര വർഷം അങ്ങനെ കടന്നുപോയി. നാരങ്ങാ മുട്ടായിയും ബോഞ്ചിയും കാർ യാത്രയും കുഞ്ഞു നയനയുടെ പ്രിയപ്പെട്ട ദിവസംപോക്കും ആയിമാറി .

വേനൽ അവധിക്കാലത്തെ ഒരു ഉച്ച സമയം.. നൃത്യ വിദ്യാലയത്തിൽ എത്തിയപ്പോഴാണ് അന്ന് അവിടുത്തെ ടീച്ചർക്ക് ആകസ്മികമായി തൃശ്ശൂർക്ക് പോകേണ്ടി വന്നതായി അറിയാൻ കഴിഞ്ഞത്. ക്ലാസ് ഇല്ലാത്തതു കാരണം നയന സോമന്റെയൊപ്പം കാറിന്റെ മുൻസീറ്റിൽ കയറി. പതിവ് പോലെ നാരങ്ങാമുട്ടായിയും വാങ്ങി സോമൻ കാർ പതിവ് റൂട്ടിൽ നിന്നും മാറി ഒരു ഇടവഴിയിലേക്ക് ഇറക്കിനിർത്തി. അന്ന് നാരങ്ങാമുട്ടായിയോടൊപ്പം കോൺ ഐസ്ക്രീമും അവൻ കുഞ്ഞിന് വാങ്ങിക്കൊണ്ടുവന്നിരുന്നു.. ഐസ്ക്രീം കിട്ടിയ സന്തോഷത്തിൽ നുണഞ്ഞു കൊണ്ടിരുന്ന നയനയെ കോരിയെടുത്തു കൊണ്ട് സോമൻ ആളൊഴിഞ്ഞ പടിത്തിണ്ണയിലേക്ക് കയറി കുട്ടിയെ താഴെ കിടത്തി. അന്നാദ്യമായി നയനക്കു ഐസ്ക്രീം ഇഷ്ടമായില്ല. സോമൻ ചേട്ടൻ അവളുടെ ഫ്രോക്ക് ഊരിമാറ്റിയതും.. മറിയാമ്മച്ചേടത്തി കുളിപ്പിക്കാൻ നേരം മാത്രമേ അവളുടെ വസ്ത്രം ഊരാറുണ്ടായിരുന്നുള്ളു.. ഇപ്പോൾ പതിനൊന്നു വയസ്സായതിനു ശേഷം നയന തന്നെ കുളിച്ചോളാമെന്ന് പറഞ്ഞിട്ടുണ്ട്.

പക്ഷെ ഇന്നിപ്പോൾ സോമൻ ചേട്ടൻ എന്തിനാണവളുടെ ഫ്രോക്ക് ഊരിമാറ്റിയതെന്ന് നയനക്കു മനസ്സിലായില്ല. ഐസ്ക്രീം താഴെ തെറിച്ചു വീണതു കണ്ടവൾ പിടഞ്ഞെണീക്കാൻ നോക്കി.. സാമാന്യം പൊക്കവും വണ്ണവുമുള്ള സോമൻചേട്ടൻ തന്റെ മുകളിൽ കയറിക്കിടന്ന് എന്ത് ചെയ്യുന്നു എന്ന് അവൾ നോക്കാൻ ശ്രമിച്ചു. കരുത്തനായ സോമനെ തള്ളിമാറ്റാൻ അവളുടെ കുഞ്ഞു കൈകൾക്ക് പറ്റിയില്ല..പൊടുന്നനെ കടുത്ത വയറു വേദന വന്നതും അലറിവിളിച്ചതും മാത്രമേ നയനക്ക് ഓർമയുണ്ടായുള്ളു. . മുഖത്താരോ വെള്ളം ഒഴിച്ചപ്പോൾ അവൾ കണ്ണുതുറന്നു. ഭയത്തോടെ തന്റെ മുഖത്തു നോക്കി നിൽക്കുന്ന സോമനെയാണവൾ കണ്ടത്. അവളുടെ കൈ പിടിച്ചയാൾ എഴുന്നേൽക്കാൻ സഹായിച്ചു. വസ്ത്രം ധരിച്ചു കാറിൽ കയറാൻ നേരമാണവൾ കണ്ടത്. തന്റെ തുടയിൽകൂടെ ഒലിച്ചിറങ്ങി കൊണ്ടിരുന്ന ചോരപ്പാടുകൾ..

കാളിങ് ബെൽ നിർത്താതെ മുഴങ്ങിത്തുടങ്ങിയപ്പോൾ ഓർമകളുടെ കയത്തിൽ നിന്നും നയന മെല്ലെ പുറത്തിറങ്ങി..

“സലാം മേംസാബ് “..പതിവ് തെറ്റാതെ പാൽപാത്രവുമായി രാംദാസ് അടുക്കളയിലേക്ക് കയറി ചായ ഉണ്ടാക്കാൻ തുടങ്ങി. കുളിമുറിയിൽ കയറി ഫ്രഷായി വന്നപ്പോൾ ചൂടുചായയും ദിനപത്രവും നയനയെ കാത്തു സ്വീകരണമുറിയിലെ മേശയിൽ ഉണ്ടായിരുന്നു. ചായക്കപ്പും എടുത്തവൾ തന്റെ ഗാർഡനിലേക്കിറങ്ങി… ആടുന്ന കസേരയിൽ ഇരുന്നു ചായ ഊതി കുടിച്ചവൾ പതിനാറു വർഷം മുൻപ് ആ ദിവസം വൈകിട്ടു നടന്ന കാര്യങ്ങൾ പിന്നെയും ഓർത്തുതുടങ്ങി…

ചോര പുരണ്ട പാന്റീസ് കുഞ്ഞു നയന ബാത്റൂമിലെ ലൗണ്ടറി ബാസ്ക്കെറ്റിൽ ഒളിപ്പിച്ചു. അന്നവൾക്ക് എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. അതുകാരണം മമ്മിയോട് പറയാനും പോയില്ല. വയറുവേദനയെന്നു പറഞ്ഞവൾ നേരത്തെ ഉറങ്ങാൻ കിടന്നപ്പോഴും ആരും സംശയിച്ചില്ല. പിറ്റേ ദിവസം പതിവ് സമയത്തു ഉണരാത്തപ്പോൾ മുറിയിൽ ചെന്ന മറിയാമ്മച്ചേടത്തി ഞെട്ടിപ്പോയി. ഇളംറോസ് നിറത്തിലെ ബെഡ്ഷീറ്റ് മുഴുവൻ വട്ടത്തിൽ ചോരപ്പൊട്ടുകൾ.. മാഡത്തിനെ വിളിക്കാനായി അവർ ഓടി..

“കുഞ്ഞിന് പുറത്തുമാറി മാഡം”

മറിയാമ്മച്ചേടത്തിയുടെ അന്നത്തെ ആ വാക്കുകൾ നയനയുടെ കാതുകളിൽ ഇന്നും മുഴങ്ങി..

അതിനു ശേഷം കുഞ്ഞു നയനക്കു ഒരുതരം നിസ്സംഗ ഭാവമായിരുന്നു പിന്നീടങ്ങോട്ടുള്ള വർഷങ്ങൾ കടന്നു പോകുംതോറും.. എത്രയോ പ്രാവശ്യം പിന്നീട് സോമൻ ചേട്ടൻ അവളെ ആ സ്ഥലത്തു കൊണ്ട് പോയി . അവൾക്കന്നൊന്നും പിന്നെ പേടിയില്ലാതായി. പലപ്പോഴും ഇറുക്കി കണ്ണടച്ച് കിടന്നോളാൻ പറയുന്നതനുസ്സരിച്ച കുഞ്ഞു നയനയെ സോമനു പതിയെ മടുത്തുതുടങ്ങിയതും അയാൾ അവരുടെ ജോലി ഉപേക്ഷിച്ചു മുങ്ങി..

എത്രയോ വർഷങ്ങൾ പിന്നിട്ടു.. പക്ഷെ നയനയ്ക്ക് ഒരിക്കലും സാധാരണ നിലയിൽ എത്താൻ കഴിഞ്ഞില്ല.. ഒരു വികാരങ്ങളും അനുഭവിക്കാൻ അവളുടെ മനസ്സനുവദിച്ചില്ല.. ഒരു തരം തണുത്ത പുഞ്ചിരിയായിരുന്നു അവളുടെ സ്ഥിരം വികാരം.. തങ്ങളുടെ പ്രൊഫഷണൽ കയറ്റത്തിൽ ശ്രദ്ധ മുഴുകിയിരുന്ന മൃദുലയും പ്രകാശും മകളുടെ ഈ ഭാവമാറ്റം അത്ര ശ്രദ്ധിച്ചതുമില്ല.. മാതാപിതാക്കളുടെ പാത പിന്തുടർന്ന് മെഡിക്കൽ ബിരുദം എടുത്തെങ്കിലും കോളേജ് ജീവിതം അവൾ ഒരുവിധം തള്ളിനീക്കിയെന്നു തന്നെ പറയാം. സുന്ദരിയായിരുന്ന നയനയുടെ പിന്നിൽ മിടുക്കന്മാരായ ആണ്കുട്ടികളുടെ ഒരുവലിയ നിര തന്നെ ഉണ്ടായിരുന്നു. പക്ഷെ നയനക്ക് ആരോടും പ്രത്ത്യേകിച്ചൊരിഷ്ടം തോന്നിയില്ലാത്തതു കാരണം പ്രകാശ് കുരുവിളയുടെ പരിചയക്കാരനായ ഡോക്ടർ രാജന്റെ മകൻ അജയനുമായി അവളുടെ വിവാഹം നടത്തി. വിവാഹം കഴിഞ്ഞ ആദ്യ രാത്രി. പ്രേമപുരസ്സരം നയനയുമായി ഒന്നായതിനു ശേഷം അവളുടെ നെറ്റിയിൽ മുത്താൻ മുഖം കുനിച്ച അജയൻ കണ്ടത് ഇറുക്കി കണ്ണടച്ച് കൈവെള്ളകൾ കൂട്ടിമുറുക്കി കിടക്കുന്ന നയനയെയാണ്.. .കാലും കയ്യും കോച്ചിപ്പിടിച്ചത് മാതിരിയുള്ള ആ കിടപ്പ് അജയൻ ആദ്യരാത്രി കണ്ടില്ലായെന്ന് നടിച്ചു. അതിനു ശേഷം എത്രയോ രാത്രികൾ..ഒരാഴ്ച കഴിഞ്ഞതോടെ അജയന് മനസ്സിലായി നയനക്ക് ഇന്റിമേറ്റ് ലൈഫിനോട് ഇഷ്ടക്കേടാണെന്ന്. . പക്ഷെ അവളുടെ ഡാഡിയുടെ ഹോസ്പിറ്റലും എസ്റ്റേറ്റുകളും പെട്ടെന്നൊരു തീരുമാനം എടുക്കുന്നതിൽ നിന്നും അജയനെ പിന്തിരിപ്പിച്ചു.. അജയൻ വീട്ടിൽ ഉണ്ടോ ഇല്ലയോ.. നയനയ്ക്ക് ബാധകം ആയിരുന്നില്ലയെന്നു തന്നെ പറയാം. പക്ഷെ സമൂഹത്തിനു മുന്നിൽ നയനയും അജയനും ഐഡിയൽ ദമ്പതിമാർ ആയിരുന്നു…

“ഹായ് നയന അജയ്.. ഹാപ്പി വെഡിങ് ഡേ ഡിയർ..”

പിന്നിൽ സഹപ്രവർത്തകയായ സോണിയയുടെ ശബ്ദം കേട്ടവൾ ഞെട്ടി എഴുന്നേറ്റു.. നയനയ്ക്കിഷ്ടമുള്ള വൈറ്റ് ഓർക്കിഡ്‌സ് ബുക്കെയുമായി പുഞ്ചിരിച്ചു കൊണ്ടു ഡോക്ടർ സോണിയ.. അജയന്റെ പ്രിയപ്പെട്ടവൾ.. സോൾ മേറ്റ്.. അജയന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരി. അനായാസമായി പുഞ്ചിരിച്ചു കൊണ്ട് നയന അവളുടെ കൈയിൽ നിന്ന് ബുക്കെ വാങ്ങി സോണിയയെ ആശ്ലേഷിച്ചു..

” തേങ്ക്സ് സോണി… യൂ ആർ സൊ ലവിങ്”

അവളുടെ കൈ വിടുവിച്ചു അജയനെ വിഷ് ചെയ്യാൻ എന്ന മട്ടിൽ സോണിയ ബെഡ്റൂമിലേക്ക് കയറി വാതിലടച്ചിട്ടും നയനയുടെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞില്ല.. കണ്ണാടിവാസിൽ തന്റെ പ്രിയപ്പെട്ട വൈറ്റ് ഓർക്കിഡ്‌സ് ശ്രദ്ധയോടെ അടുക്കി വെക്കുന്നതിൽ അവൾ മുഴുകി.. ഇന്നിനി രാത്രി സ്വസ്ഥതയുണ്ടാകുമല്ലോ.. അജയന് വയറും മനസ്സും നിറക്കാൻ സോണിയ എത്തിയല്ലോ.. ദിനപത്രവുമായി നയന തന്റെ ഗാർഡനിലേക്ക് തിരിച്ചു നടന്നു..


ഷീന പിള്ളൈ സിങ്ങ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ