
മാർച്ച് മാസം വരുന്നത് പലകുട്ടികൾക്കും ഭയമാണ്. അതവരുടെ പരീക്ഷാകാലമാണല്ലോ. എക്സാമിനേഷൻ ഫോബിയ അല്ലെങ്കിൽ എക്സാം ഫോബിയ എന്ന് നമ്മൾ വിളിക്കുന്ന ഈ പേടി ചില കുട്ടികളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ അത്ര നിസ്സാരമല്ല. ഇത് ഒരു തരത്തിലുള്ള മാനസിക പ്രശ്നം തന്നെയാണ്. കുട്ടികൾ വേണ്ടപോലെ പഠിക്കാത്തതും പരീക്ഷയ്ക്ക് വേണ്ടത്ര തയാറെടുപ്പുകൾ നടത്താത്തതും ആണ് ഈ പേടിക്കു പുറകിൽ എന്നാണ് മിക്കവരും ധരിച്ചു വച്ചിരിക്കുന്നത്. ഇത് തെറ്റായ ധാരണ മാത്രമാണ്. നന്നായി പഠിക്കുന്ന, നല്ല തയാറെടുപ്പുകൾ നടത്തിയിട്ടുള്ള കുട്ടികളിലും ഈ ഭയം ഉണ്ടാകും. കാരണം ഇതൊരു മെന്റൽ ഡിസോർഡർ ആണെന്നതു തന്നെ. ആകാംഷാ രോഗങ്ങളിൽ പെടുന്ന ഒന്ന് തന്നെയാണ് ഇതും.
സാധാരണയായി ഇത്തരം സാഹചര്യങ്ങളിൽ തലച്ചോറിൽ അഡ്രിനാലിൻ എന്നൊരു രാസവസ്തു ഉണ്ടാകുക പതിവാണ്. അത് നമ്മെ ചെറിയ സങ്കർഷത്തിലാക്കുകയും പതിവാണ്. ഇത് മിക്കപ്പോഴും നമുക്ക് കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന്, ശരീരം ഉണ്ടാക്കുന്ന ഒരു അവസ്ഥാവിശേഷമാണ്. എന്നാൽ പരീക്ഷാപ്പേടിയുള്ള കുട്ടികളിൽ അഡ്രിനാലിൽ ഉത്പാദനം ക്രമാതീതമായി ഉയരുന്നു എന്നതാണ് ഒരു പ്രധാന പ്രശ്നം.
ഇതിന്റെ ഫലമായി ഉണ്ടാകുന്ന ശാരീരിക പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. ശരീര പേശികൾ വലിഞ്ഞു മുറുകുക, ഉള്ളം കൈ, കാൽപ്പാദങ്ങൾ വിയർത്തൊലിക്കുക, ചുണ്ടും വായും വരണ്ടു പോകുക, ഹൃദയമിടിപ്പ് അമിതമായി ഉയരുക, ബോധക്ഷയം സംഭവിക്കും എന്ന് തോന്നുക, ശർദ്ധിക്കാൻ തോന്നുക എന്നിവയെല്ലാം അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളാണ്.
പഠിച്ച കാര്യങ്ങൾ പോയിട്ട്, ചെറിയ കാര്യങ്ങൾ പോലും ഓർമ്മിച്ചെടുക്കാൻ കഴിയാതെ വരിക, ലോജിക്കില്ലാത്ത കാര്യങ്ങൾ ചിന്തിക്കുക, ചിന്തകൾക്ക് വിഘ്നമുണ്ടാകുക എന്നിവയാണ് ഈ പേടിയുടെ ബൗദ്ധിക പ്രശ്നങ്ങൾ.
മാതാപിതാക്കളുടെ പ്രതീക്ഷകൾ പാലിക്കാൻ കഴയാതെവരുമോ, അവരുടെയും മറ്റുള്ളവരുടെയും വാത്സല്യത്തിൽ കുറവ് വരുമോ,തുടങ്ങിയ ചിന്തകളും, ആത്മവിശ്വാസത്തിൽ കുറവ്, നിസ്സഹായാവസ്ഥ തുടങ്ങിയ വൈകാരിക പ്രശ്നങ്ങളും അവർക്കുണ്ടാകും.
പലപ്പോഴും ഇതിന്റെ പരിഹാരമാർഗ്ഗമായി വിദഗ്ധർ എന്നവകാശവപ്പെടുന്നവർ പോലും നിർദേശിക്കുന്നത് പഠിക്കേണ്ട രീതികളെക്കുറിച്ചു മാത്രമാണ്. സോഷ്യൽ മാധ്യമങ്ങളിലൂടെ പഠനം നടത്തുന്ന മാതാപിതാക്കളും അറിയേണ്ട ഒരു കാര്യമുണ്ട്. ഇതിനു മറ്റൊരു തലമുണ്ട്. ഇത് ഒരു മാനസിക ആരോഗൃ പ്രശ്നമാണ്. വിദഗ്ധ സഹായം ആവശ്യമാണ്. മിക്കപ്പോഴും മരുന്നുകൾ ആവശ്യമായി വരാറുണ്ട്. മരുന്ന്, ശരിയായ കൗൺസെലിങ്, (എടുത്തു പറയാനുള്ള കാര്യം ഇന്ന് എല്ലാവരും കൗൺസിലേഴ്സ് ആയതുകൊണ്ടാണ്.) സൈക്കോതെറാപ്പികൾ വഴി ഇതിനു ശാശ്വത പരിഹാരം ഉണ്ടാക്കാവുന്നതാണ്.
ഓർക്കുക ഇത് കുട്ടികളുടെ അഹങ്കാരമോ കഴിവില്ലായ്മയോ ആകണമെന്നില്ല. ഒരു രോഗാവസ്ഥയാണ്. ഇന്നു തന്നെ വിദഗ്ധ സഹായം തേടുക.
ഡോ. സുനീത് മാത്യു

ജോണിനെക്കുറിച്ചു, മറ്റേതോ ജന്മത്തിൽ കാവ്യജീവിയായിരുന്ന ബാലചന്ദ്രൻ പറഞ്ഞതോർക്കുന്നു. ജോൺ ഉറങ്ങുന്നതിനു മുൻപ് കയ്യിലെ തുട്ടുകളും നോട്ടുകളും ജനലിലൂടെ പുറത്തേക്കെറിഞ്ഞുകളയുന്നതു കണ്ടു. കയ്യിൽ കാശിരുന്നാൽ ഉറങ്ങാൻ കഴിയില്ലത്രേ ജോണിന്. കാവ്യജീവികൾ ഇങ്ങനെയാണ്. കോടികൾ കെട്ടിവച്ച കിടക്കയുടെ മുകളിൽ കിടക്കുമ്പോൾ മനുഷ്യജീവികൾക്കും ഇങ്ങനെയാണെന്ന് കേൾക്കുന്നു, ഉറക്കം കിട്ടില്ല.
കമലയെന്ന കാവ്യജീവിയും ഇതിൽനിന്നും വ്യത്യസ്തയല്ലായിരുന്നു. അവരുടെ ഭൂമിയിലെ ജീവിതം വാക്കുകൾക്ക് വേണ്ടിമാത്രമായിരുന്നു. ബാക്കിയുള്ളതൊക്കെ മനുഷ്യരുണ്ടാക്കിയ വിവാദങ്ങളാണ്. കമലയെ ഇതൊന്നും ബാധിച്ചിരുന്നില്ല, അങ്ങനെ ചിലതൊക്കെയവർ പറഞ്ഞിട്ടുണ്ടെങ്കിലും. മലയാളികൾ പരിഹസിച്ചപ്പോൾ ലോകം അവരെ പരിഗ്രഹിച്ചു, വാക്കുകൾ പ്രണയിച്ചു, അവരിൽ പടർന്നു പന്തലിച്ചു.
“All round me are words, and words and words,
They grow on me like leaves, they never
Seem to stop their slow growing”
പാരമ്പര്യജീവിതശൈലികളിൽ നിന്നകന്നു, അലഞ്ഞുതിരിഞ്ഞ കാവ്യജീവിയായിരുന്ന പി. കുഞ്ഞിരാമൻനായരെക്കൂടി ഓർക്കാം . ജോലിയും, സ്വത്തും, കുടുബവും എല്ലാം ഉണ്ടായിരുന്നിട്ടും, എന്തിനോവേണ്ടി അലഞ്ഞുതിരിഞ്ഞു. ആ തൂലികയിൽനിന്നും കാവ്യങ്ങൾ മാത്രം പിറന്നുകൊണ്ടേയിരുന്നു. ഒരു കാവ്യജീവി മറ്റെന്തുചെയ്യാനാണ്? ലോകത്തിന്റെ ‘…എന്നിട്ടെന്തായി കുഞ്ഞിരാമാ?’ എന്ന ചോദ്യത്തിന് മന്ദഹാസം മാത്രം ഉത്തരംനൽകി, മനോഗ്രഹത്തെയിലേക്കു തിരികെപ്പോയപ്പോൾ കാവ്യ ദേവത ചോദിച്ചിട്ടുണ്ടാകും “അത്രമേല്‍ പ്രാണനും പ്രാണനായ് നിന്നു നീ; യാത്ര പറയാതെ പോയതുചിതമോ..?”
എല്ലാ കാവ്യജീവികളും ഇങ്ങനെയായിരുന്നില്ല. ജനിച്ച കുലത്തിനോട് നീതികാണിക്കാനെന്നോണം മനുഷ്യരായഭിനയിച്ചു മനോഗ്രഹത്തിലേക്ക് തിരിച്ചുപോയവരാണധികവും. ഇപ്പോൾ കാവ്യജീവികളുണ്ടോ നാട്ടിൽ? ഇല്ല! അവർക്കൊക്കെ വംശനാശം സംഭവിച്ചുപോയി. ഇപ്പോൾ മനുഷ്യർ മാത്രം ഇവിടെ ജീവിക്കുന്നു. വെറും മനുഷ്യർ. പരസ്പരം വെറുത്തു, വെട്ടിച്ചാകുന്ന മനുഷ്യർ. കാവ്യജീവികളെക്കണ്ടാൽ ചുട്ടെരിക്കാൻ മടിക്കാത്ത മനുഷ്യർ. വെറും മനുഷ്യർ!
അയ്യപ്പനിൽ തുടങ്ങിയത് അയ്യപ്പനിൽ ഒടുക്കാം, കാവ്യജീവിക്കുമാത്രമറിയുന്ന ഭാഷയിലെ നാലുവരികൾ ഓർത്തുകൊണ്ട്;
“ഇതായെന്‍ കണ്ണുനീര്‍ ഹരിത പത്രമേ
ചുവപ്പ് ഇഷ്ടമെങ്കില്‍ എടുത്തു കൊള്‍ക
ഇതായെന്‍ പാദങ്ങള്‍ മഴയുടെ മണ്ണേ
നടപ്പ് ഇഷ്ടമെങ്കില്‍ ഈ ഭാരമേല്‍ക്ക”
സുമേഷ് രാമചന്ദ്രൻ

വാർദ്ധകത്തിന്റെ പടി-
പ്പുരവാതിക്കലിന്നെൻ
സ്വാർത്ഥമോഹങ്ങളെല്ലാ-
മിറക്കിവെയ്ക്കുന്നു ഞാൻ.
പിന്നെയുമൊരു പകൽ
കൊഴിഞ്ഞു, സായന്തനം
വന്നുചേരുന്നു, മൂകം
സന്ധ്യയും കറുക്കുന്നു.
ഇനിയും പുലരികൾ
പിറവിയെടുത്തേക്കാം
ദിനരാത്രങ്ങൾ വന്നീ
ജീവിതം ദീർഘിച്ചേക്കാം.
പ്രണയാർദ്രരായ് നമ്മൾ
കൈകോർത്തു പരസ്പരം
തുണയായീവീഥികൾ
മുഴുവനലഞ്ഞതു,
സഖി, നീയോർക്കുന്നുവോ
മിഥ്യാഭിമാനത്തിന്റെ
മുഖമോരോന്നായ് നമു-
ക്കെതിരേ തിരിഞ്ഞതും?
ഒടുവിൽ പിരിയുവാൻ
പറ്റാതെ കാലത്തിന്റെ
ഇടനാഴിയിൽ നമ്മ-
ളൊന്നിച്ചു കഴിഞ്ഞതും?
പണവും പണ്ടങ്ങളു-
മില്ലാതെ പരസ്പരം
പ്രണയം മാത്രം നൽകി
മംഗലം കഴിച്ചതും?
വെയിലും മഴയുമേ-
റ്റീടാതെ കിടക്കുവാൻ
റെയിൽവേ മേൽപ്പാലത്തി-
ന്നടിയിലടിഞ്ഞവർ,
അന്തിയാകുമ്പോളൊത്തു-
കൂടലിൽ കുടുംബത്തിൻ
സന്തോഷമടുപ്പിലെ
കഞ്ഞിയായ് തിളയ്ക്കവേ,
ചുമരില്ലാതെ തുണി-
കെട്ടിയ മറയ്ക്കുള്ളിൽ
കമിതാക്കൾതൻ രാഗ-
സംഗമം നടക്കവേ,
വാടക കുറഞ്ഞൊരു
ചേരിയിലൊറ്റമുറി-
വീടുകിട്ടുവാൻ നമ്മ-
ളലഞ്ഞതോർമ്മിക്കുന്നോ?
വാടകയ്ക്കിടം കിട്ടാ-
തലഞ്ഞ നമ്മൾ, തറ-
വാടികൾ, തീവണ്ടിയാ-
പ്പീസിന്റെ വരാന്തയിൽ,
രാവുകൾ പരസ്പരം
കാവലായുറങ്ങിയ
നോവിന്റെയോർമ്മക്കിന്നും
യൗവ്വനം കഴിഞ്ഞില്ല.
സ്വന്തമാം വീടെന്നൊരു
സ്വപ്നസായൂജ്യത്തിനായ്
സന്തതം പ്രയത്നിച്ച
ദമ്പതിമാരായവർ
അന്നു നാ,മായുസ്സിന്റെ-
യദ്ധ്വാനം മുഴുവനും
മുന്നമേ കടംകൊണ്ടു
നേടിയ ഭവനത്തിൽ,
വാടകവീട്ടിൽ നിന്നു
ചേക്കേറി, യെന്നാൽ, സ്വന്തം
വീടിന്നും കടംവീട്ട-
ലിന്റെ ചൂതാട്ടം മാത്രം!
കാത്തിരിക്കുവാനൊരു
നാളെയില്ലിനിയെന്ന
മൂർത്തചിന്തകൾ നമ്മെ-
യലട്ടുമെന്നാകിലും,
കൂടുവിട്ടാകാശങ്ങൾ
തേടുന്ന പറവപോൽ
വീടുവിട്ടലയുവാ-
നാവില്ല നമ്മൾക്കിന്നും.
അറിയാമെനിക്കിന്നീ
വീടിന്റെ മണ,മതു
തിരികെ വിളിക്കും, നാ-
മെവിടെപ്പോയെന്നാലും!
മംഗളാനന്ദൻ
ചെയ്തു. എന്നിട്ട് ശബ്ദം താഴ്ത്തിപ്പറഞ്ഞു
“എടാ തള്ള വല്യ പുള്ളിയാ കേട്ടോ. നല്ല ക്യാഷ് ടീമാ. സാധാരണ പോലെ ആരും കൊണ്ടു നടതല്ലിയതല്ല. കുറച്ചു കാലത്തേക്കുള്ള ഒരഡ്ജസ്റ്റ്മെന്റ്. പ്രത്യേകിച്ചൊരു കുഴപ്പവുമില്ല. സൂക്ഷിച്ചു നിന്നോണം. നമ്മളേക്കാൾ പുലിയാ”
“ശരീടാ. ഞാൻ ശ്രദ്ധിച്ചോളാം. നീ പൊയ്ക്കോടാ”
ആൻസി യാത്ര പറഞ്ഞതിനു ശേഷം ഗിരിജ അൽഫോൻസാമ്മയോടും യാത്ര പറഞ്ഞിറങ്ങി.
“അമ്മാ പല്ലു തേച്ചു വന്നാട്ടേ. നമുക്ക് ബ്രേക്ഫാസ്റ്റ് കഴിക്കണ്ടേ.”ആൻസി ഡ്യൂട്ടി തുടങ്ങി.
“നമ്മളല്ല ഞാനല്ലേ കഴിക്കുന്നത്?”പറഞ്ഞു കൊണ്ട് അൽഫോൻസാമ്മ പല്ലു തേക്കാൻ പോയി
ഓട്സിൽ സ്പൂണിളക്കിക്കൊണ്ട് അൽഫോൻസാമ്മ ചോദിച്ചു
”ഈ തൊലിഞ്ഞ സാധനമാണോ തിന്നാനുള്ളത്?”
“അത് അമ്മേ, രോഗികൾക്കുള്ള ഫുഡ് സമീകൃതാഹാരമാണ്. അതാണിങ്ങനെ.”
“ആരാടീ രോഗി? എനിക്കിഷ്ടമുള്ള ഫുഡിനാ എന്റെ മക്കൾ ചക്കച്ചൊള പോലെ കാശെറിഞ്ഞു കൊടുത്തത്. ഇതു വല്ല രാഷ്ട്രീയ ക്കാർക്കും പോസ്റ്ററൊട്ടിക്കാൻ കൊടുക്ക്. അവടെയൊരു ചമീകൃതം…”
ഇന്റർകോമിലൂടെ ആൻസി കാന്റീനിലേക്കു വിളിച്ചു. നിമിഷങ്ങൾക്കകം ആവി പറക്കുന്ന അപ്പവും കോഴിക്കറിയും റൂമിലെത്തി. കുശാലായി പ്രാതൽ കഴിച്ചേമ്പക്കവും വിട്ട് അൽഫോൻസാമ്മ കട്ടിലിൽ നിവർന്നിരുന്നു.
“ഉച്ചക്കലത്തേക്ക് ബീഫ് ബിരിയാണി പറഞ്ഞേക്കണം കേട്ടോ” ഗിരിജ ഉപ്പുവെള്ളത്തിലിട്ടു കഴുകിയ മുന്തിരിങ്ങ ഓരോന്നെടുത്തു നുണഞ്ഞു കൊണ്ടവർ പറഞ്ഞു.
“ഇന്നു മോനച്ചൻ വിളിക്കും. ഞാനുറങ്ങുവാണേൽ എന്നെ വിളിച്ചുണർത്തിയേക്കണേ കൊച്ചേ”
പറഞ്ഞു തീർന്നപ്പോഴേക്കും അവർ മയക്കത്തിലേക്കു വീണു. ആൻസി വാട്ട്സാപ്പിൽ വന്ന മെസ്സേജുകൾക്ക് മറുപടി കൊടുത്തു. ചിലവക്ക് ലൈക്ക്, ചിലതിനു കൈ, ചിലതിനു തൊഴൽ. ചില വോയ്സ് മെസേജുകൾക്ക് വോയ്സ് മെസേജ്. അങ്ങനെ പോകുമ്പോഴാണ് മോനച്ചന്റെ വിളി. ആൻസി എൽഫോൻസാമ്മയെ വിളിച്ചു. ഉണരാഞ്ഞപ്പോൾ കൈകളിൽ പിടിച്ച് കുലുക്കി വിളിച്ചു. അൽഫോൻസാമ്മയുടെ കൈകളിൽ നിന്നും ഒരു തണുപ്പ് ആൻസിയുടെ കൈകളിലൂടെ പടർന്നു കയറിയത് ആൻസിയുടെ തലച്ചോർ തിരിച്ചറിഞ്ഞു.
മോനച്ചന്റെ ഫോൺകാൾ ആരുമറ്റന്റു ചെയ്യാതെ തനിയെ നിലച്ചു.
അനിൽ കുമാർ എം ബി
ഹോമിയോപ്പതി മരുന്നുകളിൽ അവയുടെ സാന്നിധ്യം നാനോ കണങ്ങളായി നിലനിൽക്കുന്നു എന്നുതന്നെയാണ്.
ഐ ഐ ടി ബോംബേയിലെ കെമിക്കൽ എഞ്ചിനീറിങ് വിഭാഗത്തിലെ പ്രൊഫെസർ ഡോ ജയേഷ് ബെലാറയുടെ നേതൃത്വത്തിൽ പ്രശാന്ത് ചികരമാനെ നടത്തിയ ഗവേഷണമാണ് ഇക്കാര്യത്തിലെ ആദ്യത്തെ പഠനം. അദ്ദേഹത്തിന്റെ ഗവേഷണ വിഷയം ഇതായിരുന്നു, ‘Extreme homeopathic dilutions retain starting materials: A nanoparticulate perspective’.
സേലം വിനായക മിഷൻ ഹോമിയോപ്പതി മെഡിക്കൽ കോളേജിന്റെ ഡയറക്റ്റർ ആയിരുന്ന പ്രൊഫസ്സർ ഡോ ഇ. എസ്. രാജേന്ദ്രൻ നടത്തിയ പഠനമാണ് ഇക്കാര്യത്തിൽ മുന്നിട്ടുനിൽക്കുന്നത്. ഐ ഐ ടി കളുടേയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെയും സഹായ സഹകരങ്ങളോടെയായിരുന്നു അദ്ദേഹത്തിന്റെ പഠനം. ഇതിൽ ഹോമിയോപ്പതിയിലെ ഉയർന്ന ആവർത്തനത്തിലുള്ള വളരെയധികം മരുന്നുകൾ പഠനവിധേയമാക്കി. എല്ലാ മരുന്നുകളിലും ധാരാളമായി മരുന്നുകളുടെ നാനോ കണങ്ങൾ കണ്ടെത്തുകയുണ്ടായി.
പാർശ്വഫലങ്ങളില്ല എന്നത് മാത്രമല്ല ഹോമിയോപ്പതി ചികിത്‌സാരീതിയുടെ പ്രത്യേകത. ശരീരത്തിലെ എല്ലാ രാസപ്രവർത്തനങ്ങളെയും ക്രമീകരിക്കുന്നു എന്നൊരു ധർമ്മം കൂടി നിർവഹിക്കുന്നുണ്ട് ഈ ചികിത്‌സാരീതി. അതുകൊണ്ടു തന്നെ ശാരീരികവും മാനസികവുമായ പല പ്രശ്‌നങ്ങൾക്കും ഈ ചികിത്സാത്‌സാരീതി ഒരു മാതൃകയാകുന്നു. ശരീരത്തിലുണ്ടാകുന്ന രാസപ്രവർത്തനങ്ങളും അതിന്റെ ഫലമായുണ്ടാകുന്ന ഹോർമോണുകളും അതിന്റെ കൃത്യമായ ഉൽപാദനത്തിന് സഹായിക്കുന്ന രാസവസ്‌തുക്കളും എൻസൈമുകളും എല്ലാം ചേർന്ന ഒരു ശൃംഗലയാണ് നമ്മുടെ ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.
ഹോമിയോപ്പതി മരുന്നുകൾ രോഗത്തെ മാത്രം അടിസ്ഥാനമാക്കിയല്ല മറിച്ചു രോഗിയുടെ രോഗ ലക്ഷണങ്ങളേയും രോഗാവസ്ഥയിലല്ലാതിരുന്നപ്പോഴുള്ള ലക്ഷണങ്ങളേയും കണക്കിലെടുത്താണ് നൽകുന്നത്. അപ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന മരുന്നുകൾ, കോൺസ്റ്റിറ്റുഷനൽ മരുന്നുകൾ എന്നറിയപ്പെടുന്നവ, രോഗിയുടെ എല്ലാ ആന്തരിക പ്രവർത്തനങ്ങളേയും കൃമീകരിക്കുകയും തന്മൂലം ശരീരം തന്നെ രോഗാവസ്ഥയെ ഗുണപ്പെടുത്തുകയും ചെയ്യും എന്നതാണ് ശരിയായ ഹോമിയോപ്പതി രീതി. ഒരാൾക്കുപയോഗിക്കുന്ന മരുന്നുകൾ, അതേരോഗത്തിനു മറ്റൊരാൾക്ക് ഉപകാരപ്രദമായിരിക്കണമെന്നില്ല. രോഗികളുടെ ശാരീരികവും മാനസികവുമായ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും മരുന്നുകൾ തീരുമാനിക്കപ്പെടുന്നത്.
ഡോ സുനീത് മാത്യു