2024 മാർച്ച് 30, ശനിയാഴ്‌ച

അൽഫോൻസാമ്മ

 


ചെയ്തു. എന്നിട്ട് ശബ്ദം താഴ്ത്തിപ്പറഞ്ഞു
“എടാ തള്ള വല്യ പുള്ളിയാ കേട്ടോ. നല്ല ക്യാഷ് ടീമാ. സാധാരണ പോലെ ആരും കൊണ്ടു നടതല്ലിയതല്ല. കുറച്ചു കാലത്തേക്കുള്ള ഒരഡ്ജസ്റ്റ്മെന്റ്. പ്രത്യേകിച്ചൊരു കുഴപ്പവുമില്ല. സൂക്ഷിച്ചു നിന്നോണം. നമ്മളേക്കാൾ പുലിയാ”
“ശരീടാ. ഞാൻ ശ്രദ്ധിച്ചോളാം. നീ പൊയ്ക്കോടാ”
ആൻസി യാത്ര പറഞ്ഞതിനു ശേഷം ഗിരിജ അൽഫോൻസാമ്മയോടും യാത്ര പറഞ്ഞിറങ്ങി.


“അമ്മാ പല്ലു തേച്ചു വന്നാട്ടേ. നമുക്ക് ബ്രേക്ഫാസ്റ്റ് കഴിക്കണ്ടേ.”ആൻസി ഡ്യൂട്ടി തുടങ്ങി.
“നമ്മളല്ല ഞാനല്ലേ കഴിക്കുന്നത്?”പറഞ്ഞു കൊണ്ട് അൽഫോൻസാമ്മ പല്ലു തേക്കാൻ പോയി
ഓട്സിൽ സ്പൂണിളക്കിക്കൊണ്ട് അൽഫോൻസാമ്മ ചോദിച്ചു
”ഈ തൊലിഞ്ഞ സാധനമാണോ തിന്നാനുള്ളത്?”
“അത് അമ്മേ, രോഗികൾക്കുള്ള ഫുഡ് സമീകൃതാഹാരമാണ്. അതാണിങ്ങനെ.”
“ആരാടീ രോഗി? എനിക്കിഷ്ടമുള്ള ഫുഡിനാ എന്റെ മക്കൾ ചക്കച്ചൊള പോലെ കാശെറിഞ്ഞു കൊടുത്തത്. ഇതു വല്ല രാഷ്ട്രീയ ക്കാർക്കും പോസ്റ്ററൊട്ടിക്കാൻ കൊടുക്ക്. അവടെയൊരു ചമീകൃതം…”


ഇന്റർകോമിലൂടെ ആൻസി കാന്റീനിലേക്കു വിളിച്ചു. നിമിഷങ്ങൾക്കകം ആവി പറക്കുന്ന അപ്പവും കോഴിക്കറിയും റൂമിലെത്തി. കുശാലായി പ്രാതൽ കഴിച്ചേമ്പക്കവും വിട്ട് അൽഫോൻസാമ്മ കട്ടിലിൽ നിവർന്നിരുന്നു.
“ഉച്ചക്കലത്തേക്ക് ബീഫ് ബിരിയാണി പറഞ്ഞേക്കണം കേട്ടോ” ഗിരിജ ഉപ്പുവെള്ളത്തിലിട്ടു കഴുകിയ മുന്തിരിങ്ങ ഓരോന്നെടുത്തു നുണഞ്ഞു കൊണ്ടവർ പറഞ്ഞു.
“ഇന്നു മോനച്ചൻ വിളിക്കും. ഞാനുറങ്ങുവാണേൽ എന്നെ വിളിച്ചുണർത്തിയേക്കണേ കൊച്ചേ”
പറഞ്ഞു തീർന്നപ്പോഴേക്കും അവർ മയക്കത്തിലേക്കു വീണു. ആൻസി വാട്ട്സാപ്പിൽ വന്ന മെസ്സേജുകൾക്ക് മറുപടി കൊടുത്തു. ചിലവക്ക് ലൈക്ക്, ചിലതിനു കൈ, ചിലതിനു തൊഴൽ. ചില വോയ്സ് മെസേജുകൾക്ക് വോയ്സ് മെസേജ്. അങ്ങനെ പോകുമ്പോഴാണ് മോനച്ചന്റെ വിളി. ആൻസി എൽഫോൻസാമ്മയെ വിളിച്ചു. ഉണരാഞ്ഞപ്പോൾ കൈകളിൽ പിടിച്ച് കുലുക്കി വിളിച്ചു. അൽഫോൻസാമ്മയുടെ കൈകളിൽ നിന്നും ഒരു തണുപ്പ് ആൻസിയുടെ കൈകളിലൂടെ പടർന്നു കയറിയത് ആൻസിയുടെ തലച്ചോർ തിരിച്ചറിഞ്ഞു.
മോനച്ചന്റെ ഫോൺകാൾ ആരുമറ്റന്റു ചെയ്യാതെ തനിയെ നിലച്ചു.


അനിൽ കുമാർ എം ബി


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ