കാവ്യലോകത്തിൻ മാന്ത്രികനായങ്ങു
കാലാതീതനായ് ജീവിക്കുന്നിതെന്നുമേ
കാതോർക്കുന്നിതിന്നുമാ തൂലിക
കാഴ്ച വച്ചൊരാ കാവ്യ മാധുര്യത്തെ
അക്ഷരങ്ങളാം മുത്തുകൾ കോർത്തങ്ങു
ഇക്ഷിതിക്കേക്കി വർണ്ണമാല്യങ്ങളും
ആയിരം പാദസരങ്ങൾ തൻ കൊഞ്ചൽ
കേട്ടാത്മനിർവൃതി പൂകുന്നിതിപ്പൊഴും
പ്രണയത്തിൽ ശില്പ ഗോപുരമിപ്പോഴും
പ്രതിധ്വനിക്കുന്നിതുള്ളിലായ്
അകലെയാ നീലാകാശത്തിരുന്നി
നിയൊരു ജന്മം കൊതിക്കുന്നുവോ
മതങ്ങളെ സൃഷ്ടിച്ച മനുഷ്യരിന്നും
മദമാത്സര്യങ്ങളിൽ മുഴുകുന്നു
മായുകില്ലങ്ങൊരിക്കലും ഹൃത്തിലെ
മായാത്ത മണി വിളക്കായിരിക്കും.
ജയേഷ് പണിക്കർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ