ഇതിവൃത്തം വളരെ നല്ല നിലവാരം പുലർത്തുന്ന ഒരു ആനുകാലിക പ്രസിദ്ധീകരണമായി തോന്നി.
‘ഊർമ്മിള” ഒരു പുസ്തകമായി പ്രസിദ്ധീകരിക്കാൻ മാത്രം ദൈർഘ്യമുണ്ടല്ലോ. കാലോചിതമായി.
“മറഡോണ ” കവിത കൂടി ഉൾപ്പെടുത്തിയത് വളരെ നന്നായി. എന്തൊക്കെയായാലും ഈ ചികിത്സാ തിരക്കുകൾക്കിടയിൽ ഇത്തരത്തിലൊരു സാംസ്കാരിക പ്രവർത്തനം തികച്ചും ശ്രമകരമാണ്. ആ മേഖലയിൽ കൂടി നല്ല രീതിയിൽ പ്രവർത്തനം തുടരുന്ന ഡോ. സുനീതിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. തുടർന്നും മികച്ച പ്രവർത്തനങ്ങൾ നടത്താൻ കഴിയട്ടെഎന്ന് ആശംസിക്കുന്നു. മാസികയ്ക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
ഡോ. മിനി ഷിബു, പൂത്തോട്ട
ഡിസംബർ ലക്കം മാസിക മനോഹരമായിട്ടുണ്ട്. മുഖചിത്രം മുതൽ അവസാന ഇതൾ വരെ മനോഹരമാക്കുവാൻ കഴിഞ്ഞു. ഏതെങ്കിലും ഒരു കൃതി എടുത്തു പറയുവാൻ കഴിയാത്തത്ര മനോഹരങ്ങളാണ് ഓരോ സൃഷ്ടികളും. മറ്റുമാസികകളിൽ നിന്നും വിഭിന്നമായൊരു വായന നൽകുവാൻ ഇതിവൃത്തത്തിനു കഴിയുന്നുണ്ട്. ഊർമ്മിള ഒരു പരീക്ഷണമായി എഡിറ്റോറിയലിൽ എഴുതിയിരിക്കുന്നത് കണ്ടു. ഇത്തരം പരീക്ഷണങ്ങൾ ഒരു മാസികയെ സംബന്ധിച്ച് നല്ലതാണ് എന്നതിന് തെളിവാണ് ഈ ലക്കം. എഡിറ്റോറിയലിൽ തുടങ്ങുന്ന ഊർമ്മിള കഥകളായും, കവിതയായും ഈ ലക്കത്തിലൂടെ സ്ത്രീത്ത്വത്തെ തൊട്ടുണർത്തി. മാസികയ്ക്കും അണിയറ പ്രവർത്തകർക്കും ആശംസകൾ. ഇതിവൃത്തം മാസിക ജനഹൃദയങ്ങളിലേക്ക് ഊർന്നിറങ്ങട്ടെ.
വിശ്വനാഥൻ തമ്പി, ആലുവ
കെട്ടിലും മട്ടിലും കേമം. മൂന്നു ലക്കങ്ങളും വായിച്ചു. ഒന്നിനൊന്നു മെച്ചം. ആരോഗ്യം, യാത്ര, പാചകം, പുസ്തകാസ്വാദനം തുടങ്ങി എല്ലാം ഒത്തുചേരുന്ന ഒരു മാസിക. കായികം, സിനിമ എന്നിവയ്ക്കുകൂടി ഇടം ഒരുക്കിയിരുന്നെങ്കിൽ, ആഹാ ഇതിവൃത്തത്തിനെ വെല്ലാൻ മറ്റൊന്നുണ്ടാകുമായിരുന്നില്ല. മികച്ച രചനകൾ. സമ്പൂർണ്ണം, സമ്പുഷ്ടം. അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.
മേനക ശരൺ
കഥകളും കവിതകളും നന്നാകുന്നു. പ്രത്യേകിച്ചും കഴിഞ്ഞ ലക്കത്തിലെ ഒരേ തീമിലുള്ള കഥകൾ. ഒരു ഓൺലൈൻ മാസിക ഇത്ര ആകർഷകമാകും എന്നറിയുന്നത് ഇപ്പോഴാണ്. ഇതിവൃത്തം മാസികയ്ക്കും എഴുത്തുകാർക്ക്കും അഭിനന്ദനങ്ങൾ.
പ്രവീൺ ജോർജ്
ഇതിവൃത്തത്തിന് ആശംസകൾ നേരുന്ന എല്ലാ അഭ്യുദയകാംഷികൾക്കും ഞങ്ങളുടെ സ്നേഹം അറിയിക്കുന്നു. ഓരോ ലക്കവും കൂടുതൽ മെച്ചപ്പെടുത്തുവാൻ ഞങ്ങൾ ജാഗ്രത പുലർത്തും എന്ന ഉറപ്പും ഇതോടൊപ്പം നൽകുന്നു. നമുക്കൊറ്റക്കെട്ടായി ഇതിവൃത്തം മാസികയെ ജനഹൃദയങ്ങളിലേക്കെത്തിക്കാം.
എഡിറ്റർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ