2021 സെപ്റ്റംബർ 29, ബുധനാഴ്‌ച

സെമിത്തേരിയിലെ കൃഷ്ണ മുടികൾ


 

സെമിത്തേരിയ്ക്കരികിൽ

തഴയ്ച്ച് വളർന്ന കൃഷ്ണ മുടികൾ ഇങ്ങനെ പറഞ്ഞു.

നിനക്കരികിൽ ഒരു കാവൽക്കാരനായി

രക്ഷകനായി ഉയർന്നു നിൽക്കുന്നത്

ഏന്നരികിലൂടെ ഒഴുകി നടക്കുന്ന

ഇളംകാറ്റിൽനിന്ന് ചരിത്രത്തെ ഒപ്പിയെടുക്കാനാണ്.

എന്നെ സരംക്ഷിക്കുന്നത് സമ്പന്ന രാഷ്ട്രങ്ങളാണ്

രാമരാജ്യത്തിലെ ഗംഗയും ഇപ്പൊൾ എന്നോടൊപ്പമാണ്.

അവൾക്ക് മുടിയിൽ ചൂടാൻ തുളസി കതിരിലയോടല്ല

ഈ കൃഷ്ണ മുടി പൂക്കളോട് ആണ് ഇഷ്ടം.

ഏളുപ്പ വഴിയിൽ ക്രിയ ചെയ്തു സ്വർഗത്തിലേക്കുള്ള

വാതിൽ തുറന്നു കൊടുക്കുന്നത് ഗംഗയാണെല്ലോ?

ഇന്നലെ അസ്തമയത്തിന് മുമ്പ്

ഇളം കാറ്റുകൾ തന്ന മുന്നറിയിപ്പുകൾ

സമ്പന്നത ഒരു വിപത്താണ്, സമ്പത്ത് ഒരു ശാപവും.

ആഗ്രഹം ദുഃഖത്തിലെക്കും

ദുരാഗ്രഹം നാശത്തിലേക്കും നയിക്കും.

ഞാനറിയാതെ ബുദ്ധൻ എന്റെയടുത്തു കൂടി കടന്നു പോയി .

ഇനി മനസ്സിൽ ഇഷ്ട മംഗല്യമൊരുക്കി

അപചയത്തിന് എതിരെ പോരാടാൻ സന്നദ്ധനാവുക

ഹിമാലയ താഴ്‌വരകളിൽ നദീ തടങ്ങളിൽ, സമതലങ്ങളിൽ

അടുപ്പ് പുകയാത്ത അടുക്കളയുടെ സാമീപ്യങ്ങളിൽ

ഞാൻ വന്ന് കടലിൻന്റെയും കാനനത്തിൻന്റെയും

ജീവനത്തിന്റെയും കഥ പറഞ്ഞു തരാം,

കാലത്തിനു പകർന്നു നൽകാൻ.


സോമനാഥൻ കെവി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ