കാഴ്ച മങ്ങിയ നഗരത്തിൻ്റെ കൃഷ്ണ മണികൾ
സത്യത്തെ വ്യാഖ്യാനിച്ച് കൊണ്ടിരുന്നു
നിൻറെ വാക്കുകൾ നീതിമാനും
നിൻറെ സംഗീതം നീതിയുമാണ്
യുവത്വമേ
മനുഷ്യത്വത്തിൻറെ നിലപാടുകൾ വിളിച്ചു പറയുക
നിന്നെ കാത്തിരിക്കുന്നത് മാധ്യമങ്ങൾ മാത്രമാണ്
മല ദൈവങ്ങൾ കാവലിരുന്ന ഉൾവനത്തിലെ ശാന്തത
നഷ്ടപ്പെട്ടു കഴിഞ്ഞു
കൊടിമരത്തിനു മിന്നലേൽക്കുന്ന
പകലുകൾ ഉണർന്നു കഴിഞ്ഞു
നിനക്കന്യമല്ലാത്ത നിർഭയ സത്യങ്ങൾ
പൂരിപ്പിച്ച് കൊടുക്കുക
അതിൽ
പകലന്തിയോളം പണിയെടുക്കുന്നവർ കാണും
അവരുടെ സുരക്ഷിതത്വം ചർച്ചയാകും
പീഡനവും പിടിച്ചു പറിയും അഴിമതിയും അറും കൊലയും കാണും
അപകടങ്ങളും ഭീകരാക്രമണവും കടന്നു വരും
നിലപാടുകൾ ചോദ്യം ചെയ്യുന്ന വഴിപാടുകൾ
കാണും
ജനാധിപത്യത്തിന് മാരിയും മഹാമാരിയും
പരസ്യമായി വോട്ട് ചെയ്യും
എഴുത്തുകാർ മനസ്സിലാവാത്ത ഭാഷയിൽ
രചന നിർവഹിക്കും
ഒരു സ്ഥിര ജോലി പോലെ.
കാരണം സത്യത്തെ വ്യാഖ്യാനിക്കുന്നത്
കാഴ്ച മങ്ങിയ കൃഷ്ണ മണികളാണ്.
ഉള്ളത് പറഞ്ഞാൽ ഉറിയും ചിരിക്കും
ഇപ്പൊൾ വേണ്ടത്
കടിച്ചാൽ പൊട്ടാത്ത കവിതയും
മാധ്യമ വ്യവഹാരവുമല്ല
സംരക്ഷണവും സുരക്ഷിതത്വവും ജോലിയും
അറിവും ആഹാരവുമാണ്
അതിനാൽ
എൻ്റെ എടിഎം കാർഡും പാസ്‌വേഡും
കവിതാ ശകലങ്ങളും
ഇതാ തിരിച്ചു തരുന്നു
സോമനാഥൻ കെവി
2022 ജനുവരി 26, ബുധനാഴ്‌ച
തിരിച്ചു തരാം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
-
കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്ന വാർത്തകളാണ് നാം നിത്യേനയെന്നവണ്ണം കേൾക്കുന്നത്. പണ്ട് നമുക്കറിയാത്ത സ്ഥലങ്ങളിലായിരുന്നുവെങ്കിൽ, ഇന്നത...
-
സിനിമയായി തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് 1944 ൽ പ്രസിദ്ധീകരിച്ച ബാല്യകാലസഖി. പ്രണയ പശ്ചാത്തലത്തിലെ ദുരന്ത കഥ പറയുന്ന ബഷീറിൻറെ ഈ നോവ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ