ചെറിയ സംഭവങ്ങളിൽ കൂടി വലിയ കാര്യങ്ങൾ പ്രതിപാദിക്കുന്ന ശ്രീ സുമേഷ് രാമചന്ദ്രന്റെ സ്വപ്നാടനവും പതിവു തെറ്റിച്ചില്ല. റഷ്യൻ ഉക്രൈൻ യുദ്ധപശ്ചാത്തലത്തിലൂടെ ഇവിടെ നടക്കുന്ന രാഷ്ട്രീയ അരാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചു നമ്മളെ ചിന്തിപ്പിക്കുവാൻ മുഖമൊഴിക്കും കഴിഞ്ഞിട്ടുണ്ട്. ശ്രീ ബിനു ആർ എഴുതിയ എലികൾ എന്ന കഥയിൽ കഥാകാരൻ എന്താണ് പറയുവാൻ ശ്രമിച്ചതെന്ന് മനസ്സിലായില്ലെങ്കിൽ കൂടിയും കഥ മോശമല്ലായിരുന്നു. ശ്രീമതി ശബാന ബീഗത്തിന്റെ അവസ്ഥാന്തരം എന്ന കഥ നന്നായി ആസ്വദിച്ചു. ശ്രീ ജോളി കുത്തുകല്ലുങ്കലിന്റെ നിള എന്ന കവിത വളരെയിഷ്ടപ്പെട്ടു. മറ്റു കവിതകളും നിലവാരം പുലർത്തി.പുസ്തക നിരൂപണം ഇത്തവണ രണ്ടെണ്ണമുണ്ടായിരുന്നു. ഒരു യാത്രാവിവരണ പുസ്തകത്തിന്റേയും നോബൽ സമ്മാനം നേടിയ ഒരു പുസ്തകത്തിന്റെ പരിഭാഷയുടേയും. രണ്ടും അത്യാവശ്യം നന്നായിത്തന്നെ അവതരിപ്പിച്ചു. ആരോഗ്യം, യാത്ര, പാചകം തുടങ്ങിയ സ്ഥിരം ലേഖനങ്ങളും മാസികയുടെ മനോഹാരിത കൂട്ടുന്നുണ്ട് എന്ന് നിസ്സംശയം പറയാം. ആകെ മൊത്തം ലക്ഷണമൊത്ത ഒരു മാസികയെന്നും.
പി. ആർ. കൃഷ്ണമോഹൻ, പന്തളം
ഡിജിറ്റൽ മാസിക നിറുത്തിയത് കഷ്ടമായിപ്പോയി. അത് തുടക്കം മുതൽ ഒടുക്കം വരെ ക്രമത്തിൽ വായിക്കുകയായിരുന്നു പതിവ്. ഇപ്പോൾ തിരഞ്ഞെടുത്തു വായിക്കണം എന്നൊരു പ്രശ്നമുണ്ട്. അതിൽത്തന്നെ ഏതാദ്യം വായിക്കണം എന്ന മറ്റൊരു പ്രശ്നവും. ഉള്ളടക്കം എല്ലാം നിലവാരമുള്ളവ തന്നെയാണ്. കഥകളും കവിതകളും എടുത്തു പറയേണ്ടവ തന്നെ.
ബിന്ദു വിജയൻ, അവിനാശി
പാലരുവി പോലോഴുകുന്നു കഥകൾ,
ഹൃദയത്തിൽ തടം കെട്ടും കവിതകൾ,
പ്രദിപാദ്യമായെത്തും ചിന്തകൾ,
കാഴ്ചകൾ കാട്ടും യാത്രകൾ,
ആരോഗ്യദായകം അറിവുകൾ,
ചിന്തയെ ത്രസിപ്പിക്കും നിരൂപകർ,
നാവിൽ കൊതിയൂട്ടും പാചകം
മേമ്പൊടി ചേർക്കുവാൻ നർമ്മവും.
ഇതിവൃത്തം അതി മനോഹരം.
സുധ ബാലകുമാർ, ഈരാറ്റുപേട്ട
ലക്ഷണമൊത്ത ഒരു മാസിക തന്നെയാണ് ഇതിവൃത്തം. വിഭവങ്ങൾ കൃത്യമായി വിളമ്പി രുചികരമായ സദ്യയൊരുക്കുന്നുണ്ട് ഈ മാസിക. കഴിഞ്ഞ രണ്ടു വർഷത്തോളം മുടങ്ങാതെ വായിക്കുന്നുണ്ട്. ഇതിന്റെ അണിയറപ്രവർത്തകർക്കും എഴുത്തുകാർക്കും അഭിനന്ദനങ്ങൾ.
സുഭാഷ് രാധാകൃഷ്ണൻ, സിഡ്‌നി, ഓസ്‌ട്രേലിയ
മാസികയിലേക്ക് പ്രതികരണങ്ങൾ അറിയിക്കുന്ന എല്ലാവര്ക്കും ഞങ്ങളുടെ സ്നേഹാദരങ്ങൾ. ചോദിച്ചപ്പോൾത്തന്നെ വിശദമായ ഒരു കുറിപ്പ് തന്ന കൃഷ്ണമോഹൻ സാറിനും, ഇതിവൃത്തത്തെക്കുറിച്ചുള്ള അഭിപ്രായം ഒരു കവിതയാക്കിത്തന്ന സുധ ബാലകുമാറിനും നന്ദി.
എഡിറ്റർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ