2022 നവംബർ 26, ശനിയാഴ്‌ച

ഒറ്റമുറി

 


ഒരു നേർത്ത ഗദ്ഗദം ചില നേരമുയരുമാ

മുറിയിൽ നിന്നങ്ങതാ കാതോർക്കവെ

മുറിവേറ്റ പക്ഷി പോലൊരു

മനമുണ്ടതങ്ങ തെന്നറിയാതെ ,

മറവിയായ് ഞാനുമിരിപ്പൂ

ഇടയിലങ്ങോരോന്നുരിയാടിയും

പിന്നെ ഇടമുറിയാതെ ചിരിച്ചും

ചിതറുമാചങ്ങല സ്വനമതിലങ്ങനെ

ചിലതങ്ങിതോർമ്മയിൽ വന്നണഞ്ഞു സത്യവും ,

മിഥ്യയുമേതുമറിയാതെ സഞ്ചരിച്ചീടുന്ന കാലം ,

സത്വരം വീണുപോയാരോ വിരിച്ചിട്ട

ചിത്രമാം ജാലമതൊന്നിൽ

വല്ലാതെയങ്ങു ഭ്രമിച്ചു പോയങ്ങനെ

തെല്ലുമേ സംശയം തോന്നിയില്ല ,

നഷ്ടമായിയങ്ങു തൻസ്വന്തമെല്ലാമേ ,

ശിഷ്ടമായ് കിട്ടിയീയൊറ്റമുറി.

 


ജയേഷ് പണിക്കർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ