2022 ഡിസംബർ 21, ബുധനാഴ്‌ച

വിദൂരം

 


രാത്രിയുടെ  മൂന്നാം യാമത്തിൽ   ഇരുട്ടിന്റെ തീവ്രത കൂടികൊണ്ടേയിരുന്നു. തെരുവ് നായകളുടെ ഓരി ഇടൽ കാത് തുളയ്ക്കുന്ന അമ്പുകളായി കാതിൽ വന്നു തറച്ചുകൊണ്ടേ ഇരുന്നു….   മൂങ്ങകളുടെ കുറുകലും, പേരറിയാത്ത പക്ഷികളുടെ കരച്ചിലും, നിഗൂഢമായ ഇരുട്ടിന്റെ മൂർച്ച  കൂട്ടി. പടിഞ്ഞാറു ഭാഗത്തുള്ള പാലമരത്തിൽ നിന്നും പാലപ്പുക്കളുടെ മണം എകാന്തയുടെ തീക്ഷണതയിൽ ഇരുട്ടിനെ കുട്ടുപിടിച്ചു കഴിയുന്ന മാനസിയുടെ മുടിയിലേക്ക് പരന്നു. ആരുടേയോ വരവിനായി അവൾ കാതോർത്തു കിടക്കുന്നുണ്ടായിരുന്നു.

“നീയെന്റെ വരവിനായാണോ കാത്തിരുന്നത്?  .. ”

മാനസിയുടെ കാതുകളിൽ ആരോ ഇരുന്ന് മന്ത്രിക്കുന്നത് പോലെ അവൾക്ക് തോന്നി.. കണ്ണുകൾ തുറന്നപ്പോൾ ചുറ്റും കറുപ്പ് നിറം പരന്നിരുന്നു . മുറിയുടെ പുറത്തു നിന്ന് കരിമ്പൂച്ചകളുടെ ശബ്ദമല്ലാതെ മറ്റൊന്നും കേൾക്കാൻ അവൾക്കായില്ല.. മാനസി അടുത്തിരുന്ന ഊന്നുവടിയുടെ സഹായത്തോടെ എഴുന്നേറ്റ് ജനാലരുകിലേക്ക് നടന്നു…

” ഋഷി.. നീ വന്നോ..  എനിക്കറിയാം.. ഇന്നത്തെ രാത്രി നിനക്ക് വരാതിരിക്കാനാവില്ലെന്ന്. ”

കുപ്പിവളയിട്ട മാനസിയുടെ കൈകൾ ജനാല വാതിൽ അടയാതെ നിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും, അനുസരണയില്ലാതെ ജനാലവാതിൽ അടഞ്ഞും തുറന്നും കൊണ്ടേ ഇരുന്നു..

ഋഷി വന്നാൽ ഞാനെങ്ങനെ അവനെ കാണും  അവനെ അവസാനമായി കണ്ടത് എന്നാണ്… എനിക്കോർമ്മയില്ല

മാനസിയുടെ മനസ്സ് അഞ്ചു വർഷം പിന്നോട്ട് സഞ്ചരിച്ചു.

“ഏട്ടാ.. നമ്മളെ തേടി എന്റെ വല്യേട്ടന്മാർ വരുമോ..”

കുറ്റിക്കാടിന്റെ നടുവിലിരുന്നു കൊണ്ടവൾ ഋഷിയോട് ഇടറുന്ന ശബ്ദത്തോട് കൂടി ചോദിച്ചു.   അവളറിയാതെ തന്നെ കണ്ണുകൾ നിറഞ്ഞിരുന്നു.

“ആര് വന്നാലും നിന്നെ വിട്ട് കൊടുക്കില്ല മോളെ… വിട്ട് കൊടുക്കാനാണോ ആറ് വർഷമായി നിന്നെ ഹൃദയത്തോട് ചേർത്ത് വെച്ചത്?.. ”

പുലരുവോളം അവർ ശബ്ദമുണ്ടാക്കാതെ ആ കുട്ടിക്കാട്ടിൽ ഇരുന്നു കാട്ടാനകളും കുറുനരികളും  അവരുടെ കാവൽക്കാരായി ചുറ്റുമുണ്ടായിരുന്നു.. മാനസി ഋഷിയുടെ  മടിയിൽ കിടന്ന് ഉറങ്ങിപോയിരുന്നു.

“ദേ ഏട്ടാ കുഞ്ഞോൾ..”

“ടാ ഒച്ചയുണ്ടാക്കാതെ കൂടെവാ.

“ശെരി സച്ചിയേട്ടാ…”

സച്ചിയും വിഷ്ണുവും കുറ്റിക്കാട്ടിലൂടെ  ശബ്ദമുണ്ടാക്കാതെ അവരുടെ അടുത്തേക്ക് നടന്നു.  പതിയെ നടന്നവർ ഋഷിയുടെ പിറകിൽ എത്തി. എന്നിട്ട് ഋഷിയുടെ കഴുത്തിൽ കയറിടാനുള്ള ശ്രമം നടത്താനൊരുങ്ങി.. പെട്ടെന്നായിരുന്നു പിറകിൽ നിന്നൊരു ശബ്ദം കേട്ടത്.

* * * *

ഫാനിൻ്റെ ശബ്ദം കേട്ടപ്പോൾ മാനസി പതിയെ കണ്ണു തുറന്നു.  ചുറ്റും ശബ്ദം കേൾക്കുന്നതല്ലാതെ കണ്ണിൽ ഇരുട്ട് മാത്രമായിരുന്നു അവൾക്ക് മുന്നിലുണ്ടായിരുന്നത്.

ഋഷിയേട്ടാ …… മാനസി കട്ടിലിലുടെ വിരലോടിച്ചു പക്ഷെ അടുത്ത് ആരും തന്നെ ഉണ്ടായിരുന്നില്ല.

“താൻ എഴുതുന്നേറ്റോ?”

“ആരാ?”  ശബ്ദം തിരിച്ചറിയാനാവാതെ മാനസി ചോദിച്ചു.

താൻ ഇപ്പോ ഹോസ്പിറ്റലിലാണ് തീവ്രവാദ ആക്രമണത്തിൽ അകപ്പെട്ട തന്നെ ഇവിടെ കൊണ്ട് വന്നിട്ട് മാസം രണ്ടു കഴിഞ്ഞു.

മാനസി ഒന്നും പറയാതെ കണ്ണടച്ചു കിടന്നു ഋഷിയുടെ മുഖം അവളുടെ മനസിൽ തെളിഞ്ഞു.

“അതേ ഇന്ന് എൻ്റെ പിറന്നാളാ എനിക്കു എന്ത് തരാനാ പോകുന്നേ?”

മാനസി  ഋഷിയുടെ നേർക്കു പ്രണയാർദ്രമായി നിന്നുകൊണ്ടവൾ ചോദിച്ചു. ഹൃദയമിടിപ്പ് കൂടുന്നതായി അവൾക്ക് തോന്നി.. ചുണ്ടുകൾ വിറച്ചു.

“ഞാൻ നിനക്ക് …. ഉമ്മ തരട്ടെ?

കള്ളച്ചിരി യോടെ ഋഷി അവളെ ചേർത്ത് പിടിച്ചു ചുണ്ടിൽ മധുരമുള്ള ചുംബനം നൽകി. അവൾ കണ്ണടച്ചു നിന്നു.

വർഷങ്ങളും കൊഴിഞ്ഞു പോയി ഋഷിയുടെ ഓർമ കളാൽ വീട്ടിൻ്റേ ഒരു കോണിൽ അവൾ ഒതുങ്ങി

* * * *

“പൊന്നു…. എടി ഞാൻ വന്നു.”  ജനാലയുടെ അരികിൽ നിന്നും മാനസിയോട് ആരോ പറഞ്ഞു.

“ആരാ?”….   അൽപം ഭയത്തോടെ മാനസി ചോദിച്ചു.

“ഞാനാ നിൻ്റെ ഋഷി…. വാതിൽ തുറക്ക്”…

ഋഷിയുടെ ശബ്ദം ഇങ്ങനെ അല്ലല്ലോ. പിന്നെ ഇതാരാ…  മരിച്ച ഋഷി എങ്ങനെ എൻ്റെ അരികിൽ വരും?

മാനസിയുടെ മനസിൽ സംശയങ്ങൾ ഉയർന്നു വന്നു അവൾ വടിയുടെ സഹായത്താൽ അടുക്കളയിൽ എത്തി കൈ കൊണ്ട് കത്തി എടുത്തു അരിയിൽ തിരുകി. മനക്കണക്ക് കൊണ്ട് ഏണ്ണി ഒരോ ചുവടും എടുത്ത് വച്ചു വീട്ടിൻ്റേ മുൻവശം എത്തി. മാനസി  പതിയെ വാതിൽ തുറന്നു

“ആരാ… പുറത്ത്” ..

മറു വശത്തുള്ള ശബ്ദത്തിനായി അവൾ കാതോർത്തു. ആരുടേയോ കാൽ  പെരുമാറ്റം അവളുടെ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു. അരയിൽ തിരുകിയ കത്തി അവൾ പതിയെ കൈയിൽ എടുത്തു.

“ആരാടാ നീ?” .. കത്തി വീശി കൊണ്ടവൾ ചോദിച്ചു.

“ഞാൻ നിൻറെ ഋഷി.”

അയാൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

“എൻെറ ഋഷിയുടെ ശബ്ദം ഇങ്ങനെ അല്ലല്ലോ മോനേ” ..

“അഹാ ചേച്ചി കണ്ടു പിടിച്ചു കളഞ്ഞല്ലോ ഏറെ നാളത്തേ ആഗ്രഹമാണ് ചേച്ചിയെ സ്വന്തമാക്കണം എന്ന്. ഇന്ന് അത് ഞാൻ നടത്തിയിട്ടേ പോവു  അല്ലേൽ ജോമോൻ പിന്നെ എന്നാത്തിനാ?”..

ജോമോൻ മാനസിയുടെ നേർക്കു നടന്നു. മാനസി കത്തി വീശി കൊണ്ട് പിറകോട്ടു നടക്കുന്നുടെങ്കിലും അതിനേയെല്ലാം തടുത്തു കൊണ്ട് ജോമോൻ മാനസിയുടെ നേർക്കു അടുത്ത് കൊണ്ടിരുന്നു. മാനസി ചുമരിൽ ഇടിച്ചു നിന്നു. ജോമോൻ മാനസിയുടെ അരികിൽ ചേർന്നു നിന്നു.

“തോറ്റു പോയല്ലോ ചേച്ചി”.

വഷളൻ ചിരിയോടെ ജോമോൻ പറഞ്ഞു നിർത്തി അവൻ മാനസിയുടെ കഴുത്തിലുണ്ടായിരുന്ന ഷാൾ എടുത്ത് മാറ്റീ കഴുത്തിൽ ചുംബിക്കാനായി മുഖം കഴുത്തിലേക്ക് അടുപ്പിച്ചപ്പോൾ പിറകിൽ നിന്നൊരു വടി അന്തരീക്ഷത്തിൽ പൊങ്ങി ജോമോനെ തല്ലാൻ തുടങ്ങി.

“നീ ആരാടാ എൻ്റെ പെണ്ണിനെ തൊടാൻ.. മാനസി ഋഷിയുടെ പെണ്ണാടാ മരിക്കുവോളം ഞാൻ മരിച്ചെങ്കിലും അവൾക്ക് കാവലായി ഞാൻ ഇവിടെ ഉണ്ട് കേട്ടൊടാ”.

“ഋഷി”..  മാനസി  മൃദുവായി വിളിച്ചു. അവൾക്ക് കാതുകളെ വിശ്വസിക്കാനായില്ല മാനസിയുടെ കണ്ണുകൾ നിറഞ്ഞു.

ജോമോൻ വേദന കൊണ്ട്  ഉറക്കെ കരഞ്ഞു കൊണ്ട് പുറത്തേക്ക് ഓടി. മാനസിയുടെ മുടിയിൽ പാലപ്പുക്കൾ കൊണ്ട് തഴുകിയതിന് ശേഷം ഋഷി അവിടേ നിന്നും യാത്രയായി.



റഫ്‌സാന ഖാദർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ