2023 മേയ് 29, തിങ്കളാഴ്‌ച

പ്രണയ തീച്ചൂട്

 


മുലപ്പാൽ നുണയേണ്ട നഗ്നമായ അവളുടെ മാറിടത്തിൽ നിന്നും രക്തം നുണഞ്ഞപ്പോൾ കഠിനമായ വേദനയോടെ മുലകണ്ണുകൾ അമർത്തി പിടിച്ചുകൊണ്ട് അവളെന്നെ തള്ളി മാറ്റി.

മേൽക്കുര പോലുമില്ലാത്ത ഇരുളടഞ്ഞ കൊച്ചു മുറിയുടെ മൂലക്ക് മാറി നിന്നുക്കൊണ്ടവൾ തേങ്ങികരഞ്ഞു.

വേദനയുടെ ആഘാതത്തിൽ അവളെറിയാതെ കണ്ഠം ഭേദിച്ച് ഒരു തേങ്ങൽ പുറത്തുവന്നു.

തികച്ചും വികാരാതീതമായ ഭയം, ഒരു വിറയൽ എനിക്ക് അനുഭവപ്പെട്ടു. ആ ഭയത്തിന് കാലങ്ങൾക്ക് മുൻപ് കളിയാക്കിയ “മോനെ നീ ആയിട്ടില്ലടാ” എന്ന പരിഹാസ ചുവയില്ലായിരുന്നു. വേദനയുടെയും നഷ്ടസ്വപ്നത്തിന്റെയും ആശങ്ക മാത്രം.

ഒരു വെട്ടത്തിന് വേണ്ടി തിരഞ്ഞ എനിക്ക് കിട്ടിയത് തീപ്പെട്ടിയായിരുന്നു കത്തിച്ചു നോക്കിയതും നെഞ്ചിനകത്ത് വെള്ളിടിവെട്ടി. അറിയാതെ ദൈവത്തെ വിളിച്ചു. ആ വെളിച്ചത്തിൽ കണ്ടത് അവളുടെ തുടയിലൂടെ ഒഴുകുന്ന രക്തമാണ്.

ഇരുട്ടിന്റെ മറവിൽ എന്തു ചെയ്യണമെന്നറിയാതെ അന്ധാളിച്ചു നിന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിൽ തോന്നിയ ആവേശം. കൂട്ടുകാരുടെ മുന്നിൽ അളാവാനും വേണ്ടി.

ഇപ്പോൾ ആവേശമില്ല മാത്രമല്ല ലഹരി എങ്ങോ ചോർന്നുപോയിരിക്കുന്നു. വീമ്പ് പറഞ്ഞ് കൂടെനിന്ന ആരും ഇപ്പോൾ കൂട്ടിനുമില്ല. ഞാൻ ശരിക്കും തനിച്ചായി. പ്രശ്നങ്ങളുടെ പടിവക്കിൽ ആരും തന്നെ കൂടെയുണ്ടാവാറില്ല.

“ ഇനിയെന്തു ചെയ്യും ?

കാലങ്ങക്ക് മുൻപ് അവളുടെയടുത്ത് പോയിട്ടുണ്ടെങ്കിലും, അന്നൊന്നും ലഹരിയെ കൂട്ടുപിടിച്ചിട്ടില്ലായിരുന്നു. അന്നൊക്കെ സാമീപ്യത്തിനായി രണ്ടാളും കാത്തിരിക്കുമായിരുന്നു.

ഇന്ന് അങ്ങനെയല്ല “ വേണ്ട ” എന്ന് അവൾ പലവട്ടം വിലക്കിയപ്പോഴും എന്റെ ആവേശം അതൊന്നും ചെവിക്കൊണ്ടില്ല. മറ്റൊരുത്തന്റെ ഭാര്യയാണെന്നെങ്കിലും ഓർക്കണമായിരുന്നു. ലഹരി വല്ലാതെ പിടിമുറക്കിയിരിക്കുന്നു.

അവൾ മറിയ രാത്രിയുടെ ഇരിട്ടിടങ്ങളിൽ കാമത്താൽ വിരുന്നൊരുക്കുന്നവൾ. അഭയം തേടിയലയുന്നവർക്ക് എന്നുമൊരു ആശ്വാസമായിരുന്നു.

വശ്യമനോഹരിയായിരുന്നു. ആരും കൊതിക്കുന്ന മനോഹാരിത അംഗലാവണ്യത്തിന്റെ ധാരാളിത്തം അവളെയൊരു സൗന്ദര്യധാമമാക്കി. എല്ലാവരും കൊതിയോടെ മാത്രം നോക്കികണ്ടു.

എങ്ങിനെയോ അവൾ എന്റെ പ്രേമഭാജനമായി മാറി. ശരീരം വിറ്റ് ജീവിക്കുന്നവൾക്ക് ഒരു കൗതുകമായിരുന്നു. ചെറുപ്രായത്തിൽ തന്നെ കാമാസക്തിയിലകപ്പെട്ട ചെറുപ്പക്കാരനോട് തോന്നിയ ഒരു ഇഷ്ടം.

പക്ഷെ എന്നിലെ ആവേശം കാമമല്ലന്നും അത് ആരാധനയോട് കൂടിയ പ്രേമമാണെന്നും തിരിച്ചറിഞ്ഞപ്പോൾ അവളും പ്രണയിച്ചുതുടങ്ങി.

കാമാർത്തിയോടെ തന്റെയടുത്തു വരുന്ന കഴുകൻമാർക്കിടയിൽ നിന്നും വേറിട്ട് ഒരു പക്ഷിക്കുഞ്ഞു മാത്രമായി ഞാൻ. എന്നോടുള്ള അവളുടെ പെരുമാറ്റത്തിൽ പ്രേമത്തിന്റെ തീക്ഷണത നിറഞ്ഞുനിന്നു.

എനിക്ക് അവളോട് ആരാധനമൂത്ത് ഭ്രാന്തമായൊരു ഇഷ്ടമായിരുന്നു. സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും നിറകുടമായിരുന്നു മറിയ. സ്നേഹം പ്രകടിപ്പിക്കാൻ അവൾക്ക് ഒരു മടിയുമുണ്ടായിരുന്നില്ല.

രാത്രി കാലങ്ങളിൽ ഞാൻ അവളെ തേടി പോയികൊണ്ടിരുന്നു. ആരും കാണാതെ. പുഴയോരങ്ങളിലും തെങ്ങിൻ തോപ്പുകളിലും ചന്ദ്രനെ സാക്ഷിയാക്കി പ്രണയിച്ചുനടന്നു. മഞ്ഞിന്റെ കുളിരും,വേനലിന്റെ ചൂടും പുഴയുടെ ഓങ്ങളും മതിവരുവോളം ഞങ്ങൾ ആസ്വദിച്ചു.

തന്റെ നഷ്ടപ്പെട്ടപോയ കൗമാരജീവിതം എന്നിലൂടെ സാക്ഷാത്ക്കരിക്കുകയായിരുന്നു. വീണുകിട്ടുന്ന ഓരോ നിമിഷവും ഞങ്ങൾ ആസ്വദിച്ചു. ശാരീരിക അടുപ്പത്തിനുമപ്പുറം മാനസികമായി എന്തോ ഒന്ന് ഞങ്ങൾക്കിടയിൽ ഉടലെടുത്തു. ശരീരവിൽപ്പന തൊഴിലാക്കിയ അവൾ ആ മനസ്സ് ആർക്കും വിട്ടുകൊടുത്തിരുന്നില്ല.

കാമത്തിലുപരി മാനസികമായ അടുപ്പം ഞങ്ങൾ കാത്തു സൂക്ഷിച്ചു. “ ചിപ്പിക്കുള്ളിലെ മുത്ത് പോലെ പിഴച്ച പെണ്ണിലും ഒരു മനസ്സുണ്ടെന്ന് തിരിച്ചറിഞ്ഞു ”

ഞാൻ അവൾക്കെന്നും നല്ല കൂട്ടുകാൻ, കാമുകൻ, ഭർത്താവ് അങ്ങനെ ആരെല്ലാമോ ആയിരുന്നു. സ്വന്തം കുടുംബത്തിനുവേണ്ടി വേശ്യവൃത്തിയിൽ ഇറങ്ങിയതായ അവളുടെ സുഖദുഃഖത്തിൽ അവളോടൊപ്പം ഞാനുണ്ടായിരുന്നു.

വിവാഹമെന്ന സ്വപ്നം വീട്ടിൽ അവതരിപ്പിച്ചു. പക്ഷെ ആർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, കുടുബത്തോടെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യ്തു. ഉയർന്ന കുടുംബത്തിലാണ് ജനനം. ആരും ആവിശ്യം അംഗീകരിച്ചില്ല. കുടുംബമഹിമ, പിഴച്ച പെണ്ണ്, വേശ്യാവൃത്തി. അവർക്കിടയിൽ എതിർപ്പുകൾ ഉയർന്നു.

മറിയ പോലും കല്ല്യാണത്തിന് എതിർപ്പ് പ്രകടിപ്പിച്ചു “എന്റെ ജീവിതം ഏതായാലും തുലഞ്ഞു ഇനി നീ കൂടി അതിൽ വീഴേണ്ട” എന്നായിരുന്നു അവളുടെ പക്ഷം.

ലോകം മനുഷ്യരുടെയാണ്, മതത്തിന്റെയും കുടുംബമഹിമയുടെയുമല്ലന്നും വേശ്യാവൃത്തി ജീവിക്കാൻ വേണ്ടിയാണെന്നും അവളുടെ മനസ്സ് പരിശുദ്ധമാണെന്നും ഘോരം ഘോരം വാദിച്ചു. പക്ഷെ ആരും ചെവിക്കൊണ്ടില്ല.

വേശ്യയുടെയും നീചന്റെയും പുണ്യാത്മാവിന്റെയുമെല്ലാം രക്തത്തിന്റെ നിറം ചുവപ്പാണെന്നും പറഞ്ഞു നോക്കി ഒരു കാര്യവും ഉണ്ടായില്ല.

കുടുംബത്തെ ധിക്കരിച്ചു എനിക്കും, എന്നെ ഒരു കുഴിയിൽ വീഴ്ത്താൻ അവൾക്കും കഴിഞ്ഞില്ല. പതുക്കെ ജീവിതം ദുർഘടമായത്തോടെ എല്ലാത്തിനും പരിഹാരമായി ഞാൻ ബോബെയിലേക്ക് വണ്ടികേറി.

കുറച്ചു വർഷങ്ങളെടുത്തു ഒന്ന് കരപറ്റാൻ. മറിയയുമായുള്ള ജീവിതം സ്വപ്നം കണ്ടുകൊണ്ട് ജീവിച്ചു. കുറച്ചു കാശ് ഉണ്ടാക്കണം എന്നതായിരുന്നു ലക്ഷ്യം.

പതുക്കെ, അയക്കുന്ന കത്തുകൾക്കൊന്നും മറുപടി വരാതായതോടെയാണ് ഞാൻ നാട്ടിലേക്ക് തിരിച്ചത് അപ്പോഴേക്കും മറിയയുടെ കല്ല്യാണം കഴിഞ്ഞിരുന്നു.

അവളുടെ കുടുംബം നശിക്കാതിരിക്കാൻ വേണ്ടി എന്നെ തന്നെ നിയന്ത്രിച്ചു ഇത്രയും നാൾ. എന്നാൽ ഇപ്പോൾ മദ്യത്തിന്റെ ലഹരിയിൽ എല്ലാം തകർത്തിരിക്കുന്നു. കുടുംബത്തെ നശിപ്പിച്ചിരിക്കുന്നു.

എല്ലാം അറിഞ്ഞു മറിയയെ കല്ല്യാണം കഴിച്ച ചെറുപ്പക്കാരന്റെ സ്വപ്നങ്ങളെയാണ് ഞാൻ പിച്ചി ചീന്തിയത്

“ ഇനി എന്തു ചെയ്യും…?

രാത്രിയിൽ ഇവളെയുക്കൊണ്ട് ആശുപത്രിയിൽ പോയാൽ എല്ലാവരും സംശയിക്കും. പക്ഷെ ഇങ്ങനെ ഇട്ടിട്ട് പോവാനും മനസ്സ് വരുന്നില്ല. കല്ല്യാണം കഴിയുന്നതിനു മുൻപ് തന്നെ വേശ്യാവൃത്തി നിർത്തിയതാണ് മറിയ ഞാൻ ആയതു കൊണ്ട് മാത്രമാണിങ്ങനെ..

ഞാൻ വിറയലോടെ കൈയ്യിൽ ഇരുന്ന തീപ്പെട്ടി ഒന്നുകൂടെ കത്തിച്ചു മുറിയുടെ മൂലക്ക് ചാരിയിരുന്നു മയക്കത്തിലായിരുന്നു അവൾ താമരപോലെയുള്ള ആ മുഖം വാടിയിരിക്കുന്നപോലെ തോന്നി. തട്ടി വിളിച്ചിട്ടും അവൾ മിണ്ടുന്നില്ല.

അവൾ ഇരുന്ന സ്ഥലം ശ്രദ്ധിച്ചത് രക്തത്താൽ ചുവന്നിരിക്കുന്നു.

“ അവിവേകത്തിന് മരണത്തിന്റെ മണമാണെന്ന് തോന്നി. അഹന്തക്ക് ചുവപ്പ് നിറവും. ” സ്നേഹസമ്പന്നമായ ഒരു മനസ്സ് പുറത്തെടുക്കാൻ വളരെ കഷ്ടപ്പെട്ടു.

“ലഹരി. ” എന്നെ വല്ലാതെ അടിമയാക്കിയിരുന്നു മനസ്സിലെ വികാരം മനുഷ്യത്വം നിറഞ്ഞതല്ല. ഓർമ്മകളുടെ ഇടതാവളങ്ങളിൽ മാത്രം മനുഷ്യത്വം ഒളിഞ്ഞിരുന്നു.

ലഹരിയുടെയും മനുഷ്യത്വത്തിന്റെയും ഇടയിലെ നൂൽപാലം മറികടക്കാൻ ഞാൻ വളരെ കഷ്ടപ്പെട്ടു.

വീണ്ടു വിചാരങ്ങൾക്ക് വ്യാളി മുഖവുമായിരുന്നു. അതെന്നെ കാർന്നു തിന്നുക്കൊണ്ടിരുന്നു. എല്ലാം ഉപേക്ഷിച്ചു രക്ഷപ്പെടൽ വളരെ എളുപ്പമാർഗ്ഗമാണ്. മനസ്സിന്റെ കൊട്ടാരത്തിൽ രാജകുമാരിയെ പോലെ പരിപാലിച്ച എന്റെ സ്നേഹസൗധത്തെ തനിച്ചാക്കി എങ്ങിനെ ഞാൻ മാത്രം രക്ഷപ്പെടും.

പുതുതലമുറയുടെ പുത്തൻ ചിന്തകൾ എന്റെ തലച്ചോറിലൂടെയും ഓടിനടക്കുന്നുണ്ട്. തനിക്ക് കിട്ടാത്തത് മറ്റാർക്കും വേണ്ട എന്ന സ്വാർത്ഥചിന്തയും തികട്ടി വരുന്നുണ്ട്.

പക്ഷെ നല്ല ചിന്തകൾ കൊണ്ടു മാത്രം ജീവിതം ആരംഭിച്ച ആ ചെറുപ്പക്കാരൻ എന്ത് തെറ്റ് ചെയ്യ്തു. ആരോടാണ് എന്തിനോടാണ് എന്റെ ഈ പക..?

അവളെയും വാരിയെടുത്ത് ആശുപത്രിയിലേക്കോടി. ആദ്യം കണ്ട വണ്ടിക്ക് കൈ കാണിച്ച് ആശുപതിയിൽ എത്തിച്ചു. മണിക്കൂറുകളോളം ആ നശിച്ച രാത്രിയെ ശപിച്ച് ആശുപത്രി വരാന്തയിലിരുന്നു. ജീവിതത്തിൽ ഒരു കൊല ചെയ്യ്ത പോലെ കുറ്റബോധം. മനസ്സിന്റെ സ്വസ്ഥത നശിപ്പിച്ചുകൊണ്ടിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ ഭർത്താവും നാട്ടുകാരിൽ ചിലരും അവിടെ വന്നുചേർന്നു. എനിക്ക് പിന്നിൽ തടിച്ചു കൂടിയവരിൽ ആരോ പറഞ്ഞു

“ പടിക്കെട്ടിൽ തടഞ്ഞു വീഴുകയായിരുന്നു ” കണ്ണൻ കണ്ടതുകൊണ്ടു ഒരു ജീവനെങ്കിലും കിട്ടി… അല്ലെങ്കിൽ ” അർത്ഥഗർഭത്തിൽ നിർത്തി.

അൽപ്പസമയത്തിനുശേഷം ഒരു തണുത്ത കൈതലം എന്റെ തോളിൽ പതിഞ്ഞു. ഞാൻ പതുക്കെ തിരിഞ്ഞു നോക്കിയപ്പോൾ വിളറിയ മുഖത്ത് കലങ്ങിയ കണ്ണുകൾ. ആ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരയായി ഒഴുകുന്നു. അവളുടെ ഭർത്താവ്.

ആ കണ്ണുനീർ നന്ദിയുടെയാണോ അതോ ശാപത്തിന്റെയാണോ? മനസ്സിലാക്കാൻ കഴിഞ്ഞില്ല. തെറ്റ് ചെയ്ത മനസ്സിൽ വേർതിരിവിന്റെ ആവശ്യമില്ലല്ലോ. കാരണം ഞാൻ ഒരു കൊല ചെയ്തിരിക്കുന്നു മനസ്സിൽ. കുറ്റബോധവുമായി ഞാൻ ആശുപത്രിയിൽ നിന്ന് ഇറങ്ങി നടന്നു. ഒരിക്കലും തിരിച്ചു വരാത്ത ഒരു യാത്ര.


 

ഹരി കുട്ടപ്പൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ