മുറിവ് ഉണങ്ങിയാൽ അവിടുള്ള മുറിപ്പാട് കല്ലിച്ച് വളരുന്നതിനെയാണ് കീലോയിഡ് എന്നു പറയുന്നത് (Keloid).
ഏകദേശം 10% ആളുകള്ക്ക് കീലോയിഡ് വരാറുണ്ട്.
ഇവ മുറിപ്പാടുകള് പോലെയല്ല, ക്രമരഹിതമായ ആകൃതിയിലുള്ളവയാണ്, ക്രമേണ വികസിക്കുന്ന പ്രവണതയും ഇവക്കുണ്ട്.
മുറിവുണങ്ങുമ്പോൾ ആ ഭാഗങ്ങളിൽ അധികമായി കൊളാജൻ (collagen) എന്ന പ്രോട്ടീൻ അടിയുന്നതുകൊണ്ട് വരുന്ന തകരാറാണിത്.
മുറിവുണങ്ങുമ്പോൾ കൊളാജൻ 3 എന്ന വസ്തുകൊണ്ട് ശരീരം ആ ഭാഗം തത്കാലത്തേക്ക് അടയ്ക്കുന്നു. അവ പിന്നീട് കൊളാജൻ1 എന്ന വസ്തുവായി മാറ്റപ്പെടുന്നതാണ് മുറിവിങ്ങനെ കല്ലിച്ച് വികൃത രൂപത്തിലാകാൻ കാരണം.
പൊള്ളലുകൾ, ചിക്കൻ പോക്സ് പാടുകൾ, കാത് കുത്തൽ, മുറിപ്പാടുകൾ, ഇഞ്ചക്ഷൻ എടുക്കുന്നത് ഇവ എല്ലാം ഇത്തരം രോഗികൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
ഓപ്പറേഷൻ ചെയ്ത പാടുകളിലും, മുഖക്കുരുപാടുകളിൽ പോലും ചിലപ്പോൾ കീലോയിഡ് പിടിപെടാം.
ഇത് അപകടകാരികളല്ലങ്കിലും പലപ്പോഴും വലിയ ഒരു സൌന്ദര്യ പ്രശ്നമായി പലർക്കും അനുഭവപ്പെടാറുണ്ട്. പ്രത്യേകിച്ച് ആൾക്കാർ കാണുന്ന ശരീര ഭാഗങ്ങളിൽ വരുമ്പോൾ.
അവ സാധാരണയായി നെഞ്ച്, തോളുകൾ, ചെവികൾ, കവിൾ എന്നിയിടങ്ങളിൽ കാണപ്പെടുന്നു..
നെഞ്ചസ്ഥിയുടെ മുൻഭാഗത്താണ് ഇത് ഏറ്റവും സാധാരണയായി കാണാറുള്ളത്. ഇക്കാരണത്താൽ സ്ത്രികളിൽ ഇതു വളരെ മാനസിക വിഷമത്തിനു കാരണമാക്കാറുമുണ്ട്. ഈ ഭാഗം റബ്ബർ പോലെ ഉറച്ച്, മിനുസമായി ഉയർന്ന് നിൽക്കും. രോഗിയുടെ ത്വക്കിന്റെ നിറമനുസരിച്ച് പിങ്കു നിറമോ, ഇരുണ്ട നിറത്തിലോ ഇതു കാണാം. ചിലർക്ക് വേദനയോ ചൊറിച്ചിലോ ഉണ്ടാവാം, അവിടങ്ങളിൽ അഴുക്ക് അടിഞ്ഞു കൂടിയാൽ ചൊറിച്ചിലുണ്ടാകാം. ഗുരുതരമായ രോഗികളിൽ ആ ഭാഗത്തിന്റെ ചലനശേഷിയെ വരെ കാര്യമായി ബാധിച്ചേക്കാം.
ആഫ്രിക്കൻ വംശജരിൽ ഇതു കൂടുതലായി കാണാറുണ്ട്. കുടുംബ പാരമ്പര്യമുള്ളവരിലും ഇതു കൂടുതലായി കാണാം.
സമാനമായ മറ്റൊരവസ്ഥയാണ് hypertrophic scars, അഥവാ തടിച്ച മുറിപ്പാടുകൾ. ഇവയുടെ പ്രത്യേകത അവ മുറിപ്പാടുകൾക്ക് പുറത്തേക്കു വളരുകയില്ല എന്നുള്ളതാണ്.
ഒരിക്കൽ കീലോയ്ഡ് വന്നുകഴിഞ്ഞാൽ വീണ്ടുമത് മറ്റു ശരീര ഭാഗങ്ങളിൽ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ ശരീര പ്രവണതയുള്ളവർ ഇഞ്ചക്ഷനെടുക്കുമ്പോഴും ശസ്ത്രക്രിയ ചെയ്യുമ്പോഴും ഡോക്ടർമാരോട് ഇക്കാര്യം അറിയിച്ചിരിക്കണം. ചിലരിൽ കൊതുകു കടിച്ച ഭാഗങ്ങളിൽ പോലും കീലോയിഡ് വരാറുണ്ട്. ഒപ്പറേഷനും ലേസർ ചികിത്സ പോലും വളരെ നല്ല ഫലം നൽകില്ല ചിലപ്പോൾ പാടുകളും ചുവപ്പും വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്.
ഇത് മറ്റുരീതിയിൽ അപകടകാരിയല്ലാത്തതിനാൽ ചികിത്സിക്കണോ വേണ്ടയോ എന്നത് രോഗികളുടെ തീരുമാനത്തിനു വിടുന്നു.
ചികിത്സ ഹോമിയോപ്പതിയിൽ.
ഹോമിയോപ്പതി ശരീരത്തിന്റെ ഈ പ്രവണത ഇല്ലാതെയാക്കാൻ സഹായിക്കും. ഉള്ള കീലോയിഡിനെ സാവകാശമാണെങ്കിലും മാറ്റാനും സഹായിക്കും.
ഡോ. ടി. ജി. മനോജ് കുമാർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ