സ്ത്രീകൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ അടുത്തയിടയായി വർദ്ധിച്ചുവരുന്നു എന്നത് ആശങ്കപ്പെടുത്തുന്നതു തന്നെ. യാതൊരു ദയാദാക്ഷണ്യവുമില്ലാതെ, സാമ്പത്തിക നേട്ടങ്ങൾക്കായി സ്ത്രീകൾ നേരിട്ടും, അവർ ഉൾപ്പെട്ടിട്ടുള്ളതുമായ കൊലപാതകങ്ങളും, അക്രമങ്ങളും ഇന്ന് ആഘോഷമാക്കി മാറ്റുകയാണ് സാമൂഹ്യ മാധ്യമങ്ങളും ടി വി ചാനലുകളും പത്രങ്ങളുമെല്ലാം.
നമ്മുടെ വനിതാ ജയിലുകൾ ഒരിക്കലും കാലിയായിട്ടില്ല എന്നൊരു വസ്തുത പലപ്പോഴും നാം ഓർക്കാറില്ല. ലോകത്തെ നടുക്കിയ ധാരാളം വനിതക്കുറ്റവാളികളെക്കുറിച്ച് നാം വായിച്ചിട്ടുണ്ട്. ദി വൈറ്റ് വിഡോ എന്നറിയപ്പെട്ടിരുന്ന സമാന്ത ലെത്ത്വൈറ്റ്, ബോണി പാർക്കർ, സീമ പരിഹർ, മരിയ ലീക്കിയാർഡി, ഇന്ത്യക്കാരായ ബേല ആൻറ്റി, ശശികല രമേഷ്, രേണുക ഷിൻഡെ, ഫൂലൻ ദേവി എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത കുറ്റവാളികൾ നമുക്ക് പരിചയമുണ്ടാകും.
അവസരങ്ങളാണ് പലപ്പോഴും കുറ്റകൃത്യങ്ങൾ ഉണ്ടാക്കുന്നത്. സമൂഹത്തിൽ ഇടപെടുവാൻ കൂടുതൽ അവസരങ്ങൾ ഇന്ന് സ്ത്രീകൾക്ക് ലഭിക്കുന്നു. എല്ലായിടങ്ങളിലും പ്രതിനിധ്യവുമുണ്ട്. ഒപ്പം വർദ്ധിച്ച സ്വാതന്ത്രവും. ഇതുണ്ടായിരുന്ന വിദേശങ്ങളിൽ കുറച്ചു മുൻപു ആരംഭിച്ചു എന്ന് മാത്രം.
പണം ഉണ്ടാക്കേണ്ട ഒരു അവസ്ഥ സ്ത്രീകൾക്ക് കൂടി എന്നതും മറ്റൊരു കാരണം. പല കുടുംബങ്ങളിലും സംരക്ഷകയാകേണ്ടി വരുന്നത് സ്ത്രീകൾ ആണ്. ചില നിസ്സഹായ അവസ്ഥകളിൽ സ്ത്രീകൾ ചെറുതും വലുതുമായ കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നു എന്നൊരു പഠനമുണ്ട്.
നീതി പീഠം സ്ത്രീകൾക്ക് നൽകുന്ന ചില ആനുകൂല്യങ്ങൾ ചിലപ്പോഴെല്ലാം സ്ത്രീകുറ്റവാളികൾക്ക് പ്രോത്സാഹനമാകാറുണ്ട്. പലയിടങ്ങളിലും വേണ്ടത്ര പരിശോധന നടക്കില്ല എന്നൊരു ധൈര്യം അവരെ കുറ്റകൃത്യങ്ങളിലേക്കു നയിക്കാറുണ്ട്.
സാങ്കേതിക ഉയർച്ചയും, സാങ്കേതിക കാര്യങ്ങളിലുള്ള അറിവും പൊതുവായി കുറ്റകൃത്യങ്ങൾ കൂട്ടുന്നതിനൊപ്പം, വനിതാക്കുറ്റവാളികളുടേയും എണ്ണം കൂട്ടുന്നുണ്ട്.
ഇപ്പോൾ നടക്കുന്ന കുറ്റകൃത്യങ്ങൾ കൃത്യമായി പിടിക്കപ്പെടുന്നതും കുറ്റവാളികളുടെയും, ഒപ്പം വനിതാക്കുറ്റവാളികളുടെയും എണ്ണം കൂട്ടുന്നുണ്ട് എന്നതും ഒരു കാരണമാണ്. നമ്മുടെ സ്ത്രീ സങ്കൽപ്പമാണ് നമ്മെ കൂടുതൽ ഞെട്ടിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.
ത്യങ്ങളില്ലാത്ത രാജ്യങ്ങൾ ധാരാളമുണ്ട്. അവിടെയെല്ലാം ജനസംഖ്യയും കുറവാണ് എന്നും ചേർത്തു വായിച്ചാൽ നമുക്കിതിനെല്ലാം ഉത്തരം കിട്ടും. നമ്മുടെയിടയിലും ഇതെല്ലം കുറയട്ടെ എന്ന് വെറുതെയെങ്കിലും ആശിക്കാം.
ഡോ. സുനീത് മാത്യു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ