ജൻമമേകിയപുണ്യമാം മാതാ –
പിതാക്കളോടക്ഷന്തവ്യ
അപരാധമായവഗണിച്ചവരേ
പടിപ്പുറത്താക്കി,വൃദ്ധസദന,
തടവറതീർത്താഹൃദയത്തിൽ –
കാരിരുമ്പുളിക്കുത്തുകളാൽ
നോവിപ്പതിൽപ്പരംകടുത്ത
ശാപാർഹമായെന്തുലകിൽ..
അരുതേയെന്നൊരുവാക്ക് –
ഉരിയാടുവാനറിയാത്ത പാവം,
കുഞ്ഞോമനപൈതങ്ങളെ-
പ്പിച്ചിച്ചീന്തികാമാഗ്നിപടർത്തി,
കത്തിച്ചാമ്പലാക്കി,
മൃഗംനാണിയ്ക്കും ക്രൂരതകൾ
നിരന്തരംചെയ്തുമനുജരിവിടം-
കടുത്തതെറ്റുകാരാവുന്നു…
ജഗൽപ്രാണനെപ്പോലുമെന്നും-
മലിനീകരിച്ചും ശുദ്ധമാം,
ഓരോതെളിനീരുമശുദ്ധമായ് –
മാറ്റിയും..മാതൃമാറിടത്തിൽ,
ചുരത്തിയമുലപ്പാൽപോരാതെ
അമ്മതൻചുടുരക്തമൂറ്റി –
ക്കുടിച്ചാനന്ദ കാട്ടാളനൃത്തം
ചവിട്ടുന്നക്രൂരരാംമാനവർ…
ആർത്തിയാലീ ഭൂമിതൽ
അവയവങ്ങളോരോന്നായ്
പിഴുതെടുത്തുതിന്നൊടുവിൽ
സ്നേഹംതുടിക്കുംനെഞ്ചുകീറി
ഹൃദയം കവർന്നെടുക്കാൻ
തുനിയവേ..ക്ഷമകെട്ടു
വസുധയിന്നുതിരിച്ചടികളേകി
ക്കൊണ്ടേയിരിക്കുന്നൂ…
സ്നേഹമയിയാം അമ്മേ…
സർവംസഹയാം ഭൂമീദേവീ…
സ്വയംനിലനിൽപ്പു പോലും –
മറന്നിവിടംചിലർനടമാടുമീ,
അപരാധങ്ങളാലീയുലകിലെ-
മാനവർക്കൊന്നാകെയും
കടുത്തശാപങ്ങളിനിയും –
ഏകാതെമാപ്പുനൽകേണമേ..
രഷിത്ത് ലാൽ കീഴരിയൂർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ