പാഴായൊരു വിളവുകളെല്ലാം
പാടത്തൊരു കളമതുതീർക്കാൻ
പാതാളപ്പടി ” കേറിവരുന്നേ….!
പകലുക-ളിരവുകളൊന്നായി,തീർത്ത്
പത്തായത്തി;ന്നറകൾ നിറച്ച്
പണിയാട്ടം ചൊല്ലതുകാണാൻ
പാതാളപ്പടി “കേറിവരുന്നേ….!
‘
പത്തരമാറ്റതു പൊന്നാംവിളകൾ
പട്ടിണി മാറ്റാനുതകുന്നില്ല..
പടപ്പാട്ടിനു പൂരംതീർക്കാൻ
പാതാളപ്പടി “കേറിവരുന്നേ….!
പണിയില്ലാ-പേരിനുപോലും
പാട്ടത്താൽ കൃഷിഭൂമികളും
പാഴായൊരു മൊഴികൾചൊല്ലീ
പാതാളപ്പടി “കേറിവരുന്നേ…!
പകലിന്നതു വേഗം കൂട്ടാൻ
പകരത്തി;ന്നീടുകൾനൽകാൻ
പകമുറിയാ’പ്പതികൾ കാണാൻ
പാതാളപ്പടി “കേറിവരുന്നേ…!.
പനനിറയെ പടവുകൾചെത്തീ
പടികൾകയറു-മൊരന്തിയതിങ്കൽ
പാനത്തിൻ രസമതു മോന്താൻ
പാതാളപ്പടി “കേറി വരുന്നേ….!
പന്തുകളൻപൊടു പന്തായത്തിൽ
പത്തടിദൂര ‘മളന്നുകുറിച്ച്
പടയാളിക്കൂട്ടം ചേരാൻ
പാതാളപ്പടി “കേറിവരുന്നേ….!
പലനേരമതുള്ളിൽ ചികയും
പതിവായൊരു കനൽവഴിതാണ്ടി
പാടാനൊരു പൊരുളുകൾ തേടീ
പാതാളപ്പടി “കേറിവരുന്നേ…..!
പമ്പാസ്നാനമതിങ്കൽ ലയിച്ച്
പകലവനിരവിൻ തിരിയായ്മാറി
പകപോക്കി;പ്പടയായി ചേരാൻ
പാതാളപ്പടി .”കേറി വരുന്നേ….!
പല്ലക്കിൽ, പുടവത്തുമ്പിൽ
പഴമൊഴിതൻ പഴമകൊട്ടിൽ
പതികാലം കൊട്ടിക്കേറാൻ
പാതാളപ്പടി “കേറി വരുന്നേ….!
പന്തീരടി പൂജകളേറ്റിയ
പത്തായപ്പുരയിൽ പോലും
പലവഴിയേ പരിഹാസങ്ങൾ
പാതാളപ്പടി “കേറിവരുന്നേ….!
പലജന്മമലഞ്ഞിതു -പാരിൽ
പലകാമനകൾ,കണ്ടു മടുത്തു
പകയൊഴിയും പകലിതുകാണാൻ
പാതാളപ്പടി “കേറിവരുന്നേ….!
പതിനൊന്നിൽ സൂര്യൻമറയേ
പരിഹാരമിതൊന്നതു മാത്രം
പന്ത്രണ്ടാം ഭാവം കേറാൻ
പാതാളപ്പടി “കേറി വരുന്നേ…!
പുലരിയുമുണ്ടതു നേരറിവിൻ്റെ
പുതുമഴയിൽപ്പുതു – പാട്ടായീണം
പോരാട്ടപ്പുലരികൾ കാണാൻ
പാതാളപ്പടി “കേറിവരുന്നേ…!
പൂന്തിങ്കളുദിച്ചൊരു -വാനിൽ
പൂവിൽ,വിടരും ഗന്ധംപേറാൻ
പൂമ്പാറ്റച്ചിറകു,കളാവാൻ
പാതാളപ്പടി കേറി വരുന്നേ ….
പി. എൻ. അജികുമാർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ