2020 ഒക്‌ടോബർ 19, തിങ്കളാഴ്‌ച

ഒരു ഡസൻ നുറുങ്ങു കവിതകൾ

 വരികളുടെ എണ്ണത്തിൽ മാത്രം നോക്കേണ്ട ഒന്നല്ല കവിതകൾ എന്ന് തെളിയിക്കുന്ന പന്ത്രണ്ടു മനോഹരങ്ങളായ കവിതകളെ പരിചയപ്പെടുത്തുന്നു. തഴക്കം വന്ന കവികളുണ്ടാകാം, എഴുതിത്തുടങ്ങുന്നവരാകാം, ഇതിവൃത്തം ഗ്രൂപ്പിൽ പ്രസിദ്ധീകരിച്ച നുറുങ്ങു കവിതകളിൽ നിന്നും തെരഞ്ഞെടുത്ത കവിതകൾ.




 

സ്മൃതിയുടെ വേരുകൾ : വിജയം ആർ നായർ


സ്മൃതിയുടെ നാളമണയുന്നുവോ …

നെറുകയിലാരൊതഴുകുന്നുവോ..

മെല്ലെ പുണരുന്നുവോ …

ഗാഢ ഗാഢം പുണർന്നോതുന്നുവോ..

ഞാനൊരനുഗ്രഹമല്ലേ……..

എന്റെ സാമീപ്യം നിനക്കൊരു സാന്ത്വനമല്ലേ ….

വിജനതീരങ്ങൾ മാടിവിളിക്കുന്നുവോ …..

.തിരയുകയാണു ഞാനെന്നെ,

നിന്നാഴങ്ങളിൽ അലയുകയാണൊരു

വ്രണിതമാനസം തന്റെ വേരുകൾ തേടി….


 

 


ജ്ഞാനം : കുഞ്ഞൻ വെളിയനാട്


വിജ്ഞാനമില്ലാത്തതു കൊണ്ടുമല്ലാ


സജ്ഞാനമില്ലാത്തതു കൊണ്ടുമല്ലാ


അജ്ഞാനികൾക്കിമ്പമിണക്കിടാനായ്


പ്രജ്ഞാനികൾക്കുമവിവേകമുദിച്ചിടുന്നു….


 


മരണ യാത്ര : ഡോ. സുകേഷ് ആർ. എസ്.


നേർത്ത മഞ്ഞിൻ പാളി

കനത്തു നിൽക്കും ജനാലച്ചില്ലിൽ,

ഉയരാത്ത കരങ്ങൾ നീണ്ടു

പയ്യെ തുടച്ചു കാണ്മൂ !

ശ്വാസത്തേരിൽ ശരവേഗം

വാസരങ്ങൾ താണ്ടി,

പൂത്ത മരങ്ങൾക്കിടയിലൂ-

ടെത്തി നിന്നതോ,

ഒരു വഴിത്തിരിവിൽ !


 


 ദൈവം : ശ്രീക്കുട്ടി. എം. ബി.


ചേറ്റുഗന്ധവും ഞാറ്റുപാട്ടുമായി

കലപ്പയും നുകവുമേന്തി

മണ്ണിൽ പൊന്നുവിളയിച്ചൊരാ

ദൈവം…

എല്ലുമുറിഞ്ഞീ പൊരിവെയിലിൽ

വിയർപ്പൊഴുക്കി..

വിശപ്പടക്കും അന്നദാതാവായി

മണ്ണിനെ പ്രേമിച്ചോരാ ദൈവമേ

നമിക്കുന്നു ഞാൻ..


 

അമ്മ : രവീന്ദ്രൻ ചെമ്മനാട്


നിലാവുപോൽ പാവനമമ്മ

കിനാവുകൾ നെയ്യുമൊരമ്മ

സ്വാന്തനിപ്പിച്ചീടുമമ്മ

സർവം സഹനീയമമ്മ


 


ഏട്ടൻ : ജ്യോതിശ്രീ


ഏട്ടായെന്നുള്ള നീട്ടിവിളിയിലായ്

പൊട്ടിച്ചിതറിയെൻ

കുട്ടിപ്പിണക്കങ്ങൾ..

കൂട്ടായിടാം ഞാൻ

കുട്ടിക്കുറുമ്പിയ്ക്ക്

കൂട്ടിനെത്തീടാനീ

ഏട്ടനില്ലേ…


ശംഖ് : സജി കുമാർ


ഒരു കടലിനെ ഉള്ളിൽ പേറുന്ന

വെൺശംഖ് പോലും വെറും ഒരു

കാറ്റിൻ സ്വരം ഏകി

ഭ്രമിപ്പിക്കുന്നു…..


 

 അർത്ഥം: അശോക് കുമാർ ഗോപാല പിള്ള


അർത്ഥസത്വം മയക്കുന്നു മർത്ത്യനെ

ശ്രേഷ്ടശ്രേണിയിൽ വിരാജിക്കുമ്പോഴും

ശുഷ്ക്കമാം ഫലസിദ്ധിയെങ്കിലും

നാരിതന്നുടെ സാമിപ്യവേളയിൽ

ശിഷ്ടകാലത്തെ കഷ്ടനഷ്ടങ്ങളോ

ചിന്തനത്തിൻ്റെ സീമയ്ക്കുമപ്പുറം


 


അറിവ് : ജോളി കുത്തുകല്ലുങ്കൽ


ബോധ്യങ്ങളക്ഷരമായിപ്പകർത്തവേ

ബോധ്യമുണ്ടായതിൽപ്പാതി പോലും

ബോധ്യപ്പെടുകയില്ലെങ്കിലും

ചിന്തയിൽ ആന്ദോളനങ്ങളായ് മാറിയാലോ ?


അസ്തമയം : അജയകുമാർ ഭാസ്കരൻ


മൺചിരാതുകൾ തെളിയുന്നിതാ-

തൃസന്ധ്യാനേരത്ത് ശോഭയേറ്റിക്കൊണ്ടേ.

പൂനിലാമുധിക്കാറായമ്പരത്തിലും-

അന്നേരമാനന്ദ ചിത്തരാം രാക്കിളികളു മെത്തിടുന്നു.

കാറ്റേറ്റ ജലധപാളികൾക്കിടയിലുടെ –

വന്നുവല്ലോ ചന്ദ്രമുഖി ഇന്നും .



വാക്കുകൾ : ശ്രീലക്ഷ്മി


ചില വാക്കുകളുണ്ട്,

കുത്തിനോവിച്ചാലും

ആ നോവിൽ പോലും

ചിരി നിറയ്ക്കുന്നത്.

മുള്ളുപോലെ തറഞ്ഞിരുന്ന്

പഴുത്തു പഴുത്തങ്ങനെ



ഒരു സ്വകാര്യം : സോമനാഥൻ കെ.വി


മരിച്ചു കിടക്കുന്ന വരുടെ കൂടെ


അഭിനയിച്ചു കിടക്കാൻ പറഞ്ഞു


എനിക്കതിനു കഴിഞ്ഞില്ല


ജനിച്ചു കിടക്കുന്നവരുടെ കൂടെ


അഭിനയിച്ചു കിടക്കാൻപറഞ്ഞു


ഏനിക്കതിനും കഴിഞ്ഞില്ല


ജീവിക്കുന്നവരുടെ കൂടെ


അഭിനയിച്ചു നടക്കാൻ പറഞ്ഞു


ഏനിയ്ക്ക്തിനൊട്ടും ബുദ്ധിമുട്ടില്ലായിരുന്നു


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ