അഞ്ചിതൾ പൂവുകൾ മിഴി തുറന്നു
ആട്ടവിളക്കിൽ തിരിതെളിഞ്ഞു
അമ്പല പറമ്പൊരു കളിയരങ്ങായി
ആരാധകവൃന്ദങ്ങൾക്കാകാംക്ഷയായി.
അനുപമേ, നീയിന്നാദ്യമായി
അരങ്ങത്തിറങ്ങു വാനണിഞ്ഞൊരുങ്ങി
സീതാസ്വയംവര മാട്ടക്കഥയിൽ’
സീതയായോ മന ഒരുങ്ങി നിന്നു.
ജനകന്റെ രാജധാനിയണിഞ്ഞൊരുങ്ങി
ജാനകി മന്ദമന്ദം അരങ്ങിലെത്തി.
രാജകുമാരൻ മാരണിനിരന്നു,
രാഘവനായ് ഞാനുണർന്നെണീറ്റു.
ദാശരഥനായ് ഞാനരങ്ങിലെത്തി,
ദക്ഷിണ നൽകി ഞാൻ വില്ലെടുത്തു
ത്രൈയംബകം ഞാൻ വലിച്ചൊടിച്ചു
ത്രിഭുവനമാകെ പുളകിതമായി.
ശംഖൊലി കേട്ടു ഞാൻ ഞെട്ടിയുണർന്നു
ആറാട്ടിന്നാന എഴുന്നള്ളി നിന്നു
ആട്ടവിളക്കെപ്പോഴോ അണഞ്ഞിരുന്നു.
സ്വപ്നത്തിൽ ഞാനൊരു രാഘവനായി,
സുന്ദരിയവളെന്റെ ജാനകിയായി.
വിജയം.ആർ.നായർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ