ഒരുദിവസം
തൊടുത്തു വിട്ട
അമ്പുകൾ തിരിച്ചു വരും
ആവ നാഴികൾ കരയും
അസ്ഥി മാടങ്ങൾ ചിരിയ്ക്കും
തൂക്കു പാലങ്ങളിൽ
വില്ലുകൾ കരുത്ത് നേടും
കീർത്തനങ്ങൾ നിലച്ച
ശ്രീകോവിലിൽ
ജന്മം കർമയോഗത്തിന്
തിരി കൊളുത്തും
അനശ്വരത
കുളി കഴിഞ്ഞു എത്തിയ
തടാകങ്ങളിലെ കറ
കഴുകിത്തീരാതെ
പ്രകാശം പരത്തും
ചാട്ട വാറുകളുടെ
യാത്രയയപ്പിൽ
അടിമപ്പർവ്വതങ്ങൾ
കീഴടക്കും
മഞ്ഞും മഴയും
കൃഷി സ്ഥലങ്ങളും
ആർക്കും ഭാര മാവുകയില്ല
ഇടവപ്പാതിയ്‌ക്ക്
അറച്ചു നിൽക്കാനാവില്ല
ഒരു നിലവിളിയിൽ
അസ്തമിക്കാത്ത സമൂഹം
വർത്തമാനം
അക്ഷര തെറ്റ് ഇല്ലാതെ വായിക്കും
അമ്പുകൾ പൂവുകൾ ആയും
ആയുധങ്ങൾ വാക്കുകളായും മാറി
നീതിമാനെ തേടും
ഇവിടെയും
നമുക്ക് വിശ്രമിക്കാൻ
കഴിയില്ല
പിന്നിട്ട കരകൾ എല്ലാം
തേടിയെത്തുന്നത്
വെട്ടി മാറ്റാനുള്ള
നിരത്തുകളെ ആണെല്ലോ
സോമനാഥൻ കെ. വി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ