ചിത്രകാരിയല്ലാഞ്ഞിട്ടും
അക്ഷരങ്ങളാൽ ചിത്രം വരച്ചു
മനോകാമനകൾക്ക്
പുതുവസന്തം നൽകി
മുള്ളുകൾ തറച്ചു മുറിഞ്ഞിട്ടും
ചുവന്ന മഷിക്കൂട്ടിനത്
ചായമാക്കി, ഉടലുണർവ്വുകൾക്ക്
ചൂടുള്ള നിറക്കൂട്ടായി.
വാൽമാക്രിയായൊളിച്ച
പൊട്ടക്കിണറിന്റെ
വാതിൽക്കൽ തവളയായി
അവതരിച്ചു.
നീലാകാശ വിരിപ്പിനുള്ളിൽ
പെയ്ത മഴയും , പൊഴിഞ്ഞ നിലാവും
എരിയുന്ന വേനലും
ഇരു കൈകളാൽ കോരി യെടുത്തോമാനിച്ചു.
അന്തി ചേക്കേറുമ്പോൾ
ചിറകുകളില്ലാത്തകിളിയായി
ഇരുൾ മാടങ്ങളിൽ
ഉടഞ്ഞുലയുന്ന
അഭിശപ്ത ജന്മക്കണക്കുമായി
ചിലർ
ഗീതാവിജയൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ