2021 ഏപ്രിൽ 29, വ്യാഴാഴ്‌ച

ചിലർ


 

ചിത്രകാരിയല്ലാഞ്ഞിട്ടും

അക്ഷരങ്ങളാൽ ചിത്രം വരച്ചു

മനോകാമനകൾക്ക്

പുതുവസന്തം നൽകി

മുള്ളുകൾ തറച്ചു മുറിഞ്ഞിട്ടും

ചുവന്ന മഷിക്കൂട്ടിനത്

ചായമാക്കി, ഉടലുണർവ്വുകൾക്ക്

ചൂടുള്ള നിറക്കൂട്ടായി.

വാൽമാക്രിയായൊളിച്ച

പൊട്ടക്കിണറിന്റെ

വാതിൽക്കൽ തവളയായി

അവതരിച്ചു.

നീലാകാശ വിരിപ്പിനുള്ളിൽ

പെയ്ത മഴയും , പൊഴിഞ്ഞ നിലാവും

എരിയുന്ന വേനലും

ഇരു കൈകളാൽ കോരി യെടുത്തോമാനിച്ചു.

അന്തി ചേക്കേറുമ്പോൾ

ചിറകുകളില്ലാത്തകിളിയായി

ഇരുൾ മാടങ്ങളിൽ

ഉടഞ്ഞുലയുന്ന

അഭിശപ്ത ജന്മക്കണക്കുമായി

ചിലർ


ഗീതാവിജയൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ