ദേവനെ കാണുവാൻ യോഗ്യതയില്ലാത്ത
കാലത്തു ദേവനായ്ക്കെട്ടിയങ്ങാടിയ
കോലങ്ങളൊക്കെയും കാലം കഴിഞ്ഞനാൾ
ദേവൻ്റെ മൂർത്തിമത് ഭാവങ്ങളായിതാ
കുറ്റം പറയുവാൻ പറ്റില്ലൊരിക്കലും
മാറ്റമില്ലാത്തതാം തോറ്റങ്ങൾ കേൾക്കുകിൽ
ചെറ്റെങ്കിലും മനശ്ശാന്തി ലഭിക്കുവാൻ
പറ്റുന്നു എങ്കിലോ പറ്റട്ടെ ആർക്കുമേ
കല്ലിന്നു പാലു കൊടുക്കുന്ന പോലല്ലീ
മല്ലനു കള്ളു കൊടുത്താലുടനടി
ചൊല്ലും ഫലങ്ങളതെത്ര കെടുതിയും
നല്ലതായ്ത്തന്നെ വരുമെന്നു നിശ്ചയം
പൂജാരി നാക്കിലത്തുമ്പിലെറിയുന്ന
ഭിക്ഷ പോലല്ലവനേകും അനുഗ്രഹം
നേരിട്ടു ദേവനെക്കാണുന്ന പോലൊരു
തോന്നലുണ്ടാകുന്നു ശാന്തിമനസ്സിനും
ജോളി കുത്തുകല്ലുങ്കൽ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ