മാനം മുട്ടേ പടർന്നു പന്തലിച്ച
മഞ്ഞ പൂക്കൾ കൊണ്ട്
പരവതാനി വിരിച്ച
ആ കാട്ടുമരത്തിൻ കൊമ്പിൽ
ഒരുവൾ ഊയലാടുന്നു.
മുട്ടോളം മൂടി അഴിച്ചിട്ട
അവൾ ഭദ്രകാളിയെപ്പോലെ
തുറിച്ചു നോക്കുന്നു..
നാവ് പുറത്തേക്ക് ഉന്തിയിട്ടുണ്ട്..
തണുത്ത് മരവിച്ച ശരീരം
കാറ്റിന്റെ താളത്തിൽ തത്തി
കളിക്കുന്നു.. അതേ
അവൾ മരിച്ചിരുന്നു..
ആളുകൾ കൂടി..
കാക്കി അണിഞ്ഞ
കാവലാളുകൾ പാഞ്ഞടുത്തു.
ചോദ്യമുയർന്നു.. ആരാണിവൾ.. !
ആർക്കുമറിയില്ല..
നന്ദു പാരിസ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ