2021 സെപ്റ്റംബർ 29, ബുധനാഴ്‌ച

കാബൂളിവാല

 



കാബൂളിവാല ചങ്ങാതി,

ഉഷ്ണഭൂമിക്കാറ്റ് ഉച്ചിയിൽ നിന്നുനിൻ

ഉച്വാസവായുവായ് നിർഗമിച്ചീടുന്നു.

കണ്ണിൽതിളങ്ങുന്ന മുത്തുകൾരണ്ടിലും

കനലിന്റെവൈരം തളച്ചിടുംനീർത്തടം.

നീണ്ടുതൂങ്ങും താടിരോമക്കുരുക്കുകൾ

നീർത്തിയിടാതെയൊളിപ്പിച്ചു സങ്കടം.

വിരോധികെട്ടിയടച്ച തുരുത്തുപോൽ

വികലം വിധിമറയ്ക്കും തലപ്പാവുമായ്

വേട്ടമൃഗങ്ങളുലയ്ക്കുന്നതിൻ മുന്നേ

വേകിക്കരിഞ്ഞജഡമാണാകുർത്തയിൽ

ഒടുങ്ങാത്തമാതൃസ്നേഹത്തിൻ നോവുകൾ

അടക്കംചെയ്തതുമിച്ചമീ ഭൂമിയിൽ

സ്വപ്‌നങ്ങൾമാത്രംപെറുക്കിയെടുത്തുകൊ-

ണ്ടന്നുപലായനവ്യോമസ്ഥാനത്തിൽനീ,

കണ്ടുകനവതങ്ങാകാശപാതയിൽ

കിളിയായ് പറന്നു മോചനംനേടുവാൻ,

വിമാനച്ചിറകിൽ കയർകെട്ടിയാടി

വിമോചിതനായി, ലഭിച്ചന്നുഭൂമി.


ഡോ. സുകേഷ് ആർ. എസ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ