കാറ്റിൽ കൊഴിഞ്ഞതല്ല,
കാലത്തിൻ ഗതിയിൽ
അടരുവാൻ വിധിക്കപ്പെട്ട
വയോധികൻ ഞാൻ
എന്നെ വാനിലെക്കുയർത്തിയ
ശിഖിരങ്ങൾക്ക് ഞാനിനി
ഇരയായിത്തീർന്നിടുന്നു
ഈമണ്ണിൽ അലിഞ്ഞുചേരുന്ന
എന്റെ സ്വപ്നങ്ങൾക്ക്
വർണ്ണങ്ങളുണ്ടായിരുന്നു.
ഇരുളിൽ പതിയിരുന്നു
ഞാൻ വെളിച്ചത്തെ തേടി
ജനിമൃതികൾക്കിടയിലൂടെ
എൻ ജീവൻ തുടിച്ചു നീങ്ങി
വേരുകളിലൂടെ എന്റെ ആത്മാംശം
ഇവിടെ തളിർക്കും, പൂക്കും, കായ്ക്കും
കാലചക്രമിങ്ങനെ ചലിക്കട്ടെ
ഒരു നിണമിറ്റുപോലും
ധരണിയിൽ പതിക്കാതെ
കറപൂണ്ടു നിൽക്കാതെ
രക്തസാക്ഷികളിവിടെ വേണ്ട
മാതൃത്ത്വമിവിടെ വിലപിക്കേണ്ട
നന്മയുടെ സുതലം തേടി
യാത്രയാവുക പഥികാ യാത്രതുടരുക
ഒരുപഴുത്തിലയാകുംവരെ.
മുരളി കാരാട്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ