ചില്ലമേലേറിയങ്ങൊന്നു നോക്കി
ചിന്നച്ചെറുകിളിപ്പെണ്ണങ്ങനെ
കൂടൊന്നുരുക്കുവാനായിതച്ഛൻ
കൊക്കിലങ്ങേന്തി പലതങ്ങനെ
കുഞ്ഞിളം ചില്ലയിന്മേലങ്ങനെ
കൺമണിക്കുള്ളൊരാ കൂടു വച്ചു.
പൊന്നിളം മേനിയോ നോവാതെ
യാ പഞ്ഞിക്കിടക്കയൊരുക്കി വച്ചു.
ഒന്നിച്ചിരുന്നു മെനയുന്നു സ്വപ്നങ്ങൾ
തന്നിണ തൻ കൊക്കുരുമ്മിയതാ
എങ്ങിനെയാരെപ്പോലായിരിക്കും
എന്നോമൽ പൈതലെന്നച്ഛൻ കിളി
കുഞ്ഞവനച്ഛനെപ്പോലെ തന്നെ
തന്നെയെന്നങ്ങു മൊഴിഞ്ഞമ്മയും
ജയേഷ് പണിക്കർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ