കെണിയിലാപ്പെട്ടയെലി, അന്തിച്ചു നിന്നു
വിശന്നിരതെണ്ടുമിന്നേര, മാരാണു മുന്നിൽ
രുചിയേറുമീ വിഭവങ്ങൾ കൊണ്ടുവെച്ചുപോയ് !
കെണിയെന്നറിഞ്ഞല്ല, ഭയന്നുമല്ല..
എന്നല്ലയെത്ര സുരക്ഷിതം, ശല്യങ്ങളെല്ലാ-
മൊഴിഞ്ഞിരുന്നു തിന്നാനൊരു കൊച്ചു കൂടും.
തിന്നുകയാണതു പാവ, മീലോക,മെല്ലാം-
മറന്നുറങ്ങുകയാകാമതിന്നുള്ളിൽ.
അകലെയിതു നോക്കിയിരിപ്പുണ്ടു ഞാൻ,
മൃതിവെച്ച കെണിയിലെന്നേ കുരുങ്ങിയോൻ!
ഇ എസ് സതീശൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ