ഇന്നു പെയ്തമഴയിൽ ,
നിൻറെ മർമരം ആർത്തലഞ്ഞു.
അവ എൻറെ കാതുകളിൽ,
ഉടക്കി വലിക്കുമ്പോൾ,
സമുദ്രത്തിൻറെ അനന്തതകളിൽ ,
നീ നിറഞ്ഞു പൂക്കുന്നു.
ഒരു നനുത്ത പുലരിയിൽ ,
നിൻറെ തളർന്ന കണ്ണുകൾ,
എൻറെ നേർത്ത ദലങ്ങളെ ,
പാതിയിൽ അറുത്തിട്ടു യാത്രയായി .
സ്വപ്നത്തിൻറെ കനലുകളിൽ ,
നഷ്ടങ്ങൾ സ്‌ഫുരിച്ചു .
ഇന്ന് ചീറിയടക്കുന്ന രാക്കാറ്റിൽ
നിൻറെ സമരണകൾ എന്നിലേ ക്കു വീശിടുന്നു .
നിൻറെ കുളിരിൽ എൻറെ ആത്മാവ് വിറക്കുന്നു .
പൊഴിയാനൊരുങ്ങി നിൽക്കുന്ന ആമ്പൽപ്പൂക്കൾ ,
എൻറെ പുതപ്പിൽ ഇടം തേടുന്നു ,
കെട്ടുപോയ തിരിയിൽ അഗ്നി ആളിയണയുന്നു .
മീനമാസത്തിലെ മാമ്പൂക്കളും ,
മേടമാസത്തിലെ കൊന്നപ്പൂക്കളും ,
എന്നെ മറന്നിരിക്കുന്നു.
അപരിചിതമായ ഭൂമിക്കുമീതെ ,
വേനൽപക്ഷിയായി പറന്നിടുമ്പോൾ,
അരുത്..!
നീ എൻറെ സ്‌മൃതികളിൽ
ജനിക്കാതിരിക്കുക.
വൃന്ദ എസ് കുമാർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ