2022 ഓഗസ്റ്റ് 27, ശനിയാഴ്‌ച

വേനൽപക്ഷി









 ഇന്നു പെയ്തമഴയിൽ ,

നിൻറെ മർമരം ആർത്തലഞ്ഞു.

അവ എൻറെ കാതുകളിൽ,

ഉടക്കി വലിക്കുമ്പോൾ,

സമുദ്രത്തിൻറെ അനന്തതകളിൽ ,

നീ നിറഞ്ഞു പൂക്കുന്നു.

ഒരു നനുത്ത പുലരിയിൽ ,

നിൻറെ തളർന്ന കണ്ണുകൾ,

എൻറെ നേർത്ത ദലങ്ങളെ ,

പാതിയിൽ അറുത്തിട്ടു യാത്രയായി .

സ്വപ്നത്തിൻറെ കനലുകളിൽ ,

നഷ്ടങ്ങൾ സ്‌ഫുരിച്ചു .

ഇന്ന് ചീറിയടക്കുന്ന രാക്കാറ്റിൽ

നിൻറെ സമരണകൾ എന്നിലേ ക്കു വീശിടുന്നു .

നിൻറെ കുളിരിൽ എൻറെ ആത്മാവ് വിറക്കുന്നു .

പൊഴിയാനൊരുങ്ങി നിൽക്കുന്ന ആമ്പൽപ്പൂക്കൾ ,

എൻറെ പുതപ്പിൽ ഇടം തേടുന്നു ,

കെട്ടുപോയ തിരിയിൽ അഗ്നി ആളിയണയുന്നു .

മീനമാസത്തിലെ മാമ്പൂക്കളും ,

മേടമാസത്തിലെ കൊന്നപ്പൂക്കളും ,

എന്നെ മറന്നിരിക്കുന്നു.

അപരിചിതമായ ഭൂമിക്കുമീതെ ,

വേനൽപക്ഷിയായി പറന്നിടുമ്പോൾ,

അരുത്..!

നീ എൻറെ സ്‌മൃതികളിൽ

ജനിക്കാതിരിക്കുക.


വൃന്ദ എസ് കുമാർ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ