
സ്നേഹമാം ഭ്രാന്തിൻറെ മൂർദ്ധന്യമൊന്നതിൽ
ശ്വാസത്തിനായ്ക്കിതയ്ക്കുന്നു പെൺകൊടി
അതിരുകളില്ലാതെയകലങ്ങൾ
താണ്ടിയങ്ങുയരുന്നു കൈവിട്ട പട്ടംപോൽ
അവ്യക്തമായെന്തൊ ഉരുവിടുംനേരം
ചിരിയും കരച്ചിലും മാറി മാറി
താമരയിലാലോലമാടുന്ന
നീർമണിമുത്തുപോൽ മെല്ലെ
ശ്വാസമായങ്ങനെ കൊണ്ടു നടന്നവൾ
ശാശ്വതമെന്നങ്ങുറച്ചു മനസ്സിലും
വിധിയുടെ വിപരീത വിളയാട്ടമതിന്നാലെ
വ്യഥയിലിന്നീവിധമുരുകുന്നുവോ
വ്രണിതമോഹത്തിൻ രക്തസാ
വികലമാനസം നിനക്കു സ്വന്തം.
ജയേഷ് പണിക്കർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ